ന്യൂഡൽഹി: കൊല്ലം ചവറയിൽ നിന്നും പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരൻ മുഹമ്മദ് സാദിഖ് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയത് പിഎഫ്‌ഐ ദേശീയ നേതൃത്വത്തിന് വേണ്ടി.
കേരളത്തിൽ കൂടുതൽ പേർ പിഎഫ്‌ഐ റിപ്പോർട്ടർമാരായി പ്രവർത്തിച്ചിരുന്നതായും സൂചന. സമൂഹത്തിൽ അധികം സജീവമാകാതെ രഹസ്യമായാണ് പിഎഫ്‌ഐ റിപ്പോട്ടർമാരുടെ പ്രവർത്തനമെന്നും എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കൊല്ലത്ത് നിന്ന് പിടിയിലായ മുഹമ്മദ് സാദിഖ് പിഎഫ്‌ഐ റിപ്പോർട്ടറായാണ് പ്രവർത്തിച്ചിരുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലയിലെ ആർഎസ്എസ് കാര്യകർത്താക്കളുടെയും ബിജെപി നേതാക്കളുടെയും വിവരങ്ങളാണ് ഇയാൾ ശേഖരിച്ച് കൈമാറിയത്. ആർഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികളുടെ വിവരങ്ങളും ഇയാൾ എത്തിച്ചു നൽകിയതായാണ് വിവരം. പരിപാടിയുടെ പോസ്റ്ററുകൾ അടക്കമാണ് പിഎഫ്ഐ ദേശീയ നേതൃത്വത്തിന് എത്തിച്ച് നൽകിയത്. പഴക്കച്ചവടക്കാരൻ എന്ന വ്യാജേന കുടുംബമായാണ് മുഹമ്മദ് സാദിഖ് കഴിഞ്ഞിരുന്നത്. നിലവിൽ എൻഐഎ കസ്റ്റഡിയിലാണ് ഇയാൾ. കഴിഞ്ഞ ജനുവരി 17-ന് എൻഐഎ നടത്തിയ റെയ്ഡിലാണ് ഭീകരന്റെ വീട്ടിൽ നിന്ന് ഹിറ്റ്ലിസ്റ്റ് കണ്ടെത്തിയത്.
കേരളത്തിൽ നിന്നും എൻഐഎ കസ്റ്റഡിയിലെടുത്ത ഭീരരൻമാർക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് റിമാൻഡ്് റിപ്പോർട്ടിൽ ഉള്ളത്. വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ പോപ്പുലർഫ്രണ്ട് ശ്രമം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന വസ്തുത. കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കർ ഇ ത്വയ്ബ, അൽ ഖ്വായ്ദ തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളുമായി നേതാക്കൾക്ക് ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ യുവാക്കളെ ഇത്തരം ഭീകര സംഘടനകളിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങളിലും ഭീകരർ ഏർപ്പെട്ടിരുന്നതായും എൻഐഎ റിപ്പോട്ടിൽ പറയുന്നു.
Comments