അലിഗഡ് ; റിപ്പബ്ലിക് ദിനത്തിൽ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ അലിഗഡിലെ ലക്തോയ് ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഹസ്മുദ്ദീൻ എന്ന അധ്യാപകനാണ് ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചത്. ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിക്കുകയും ഭാരതമാതാവിന്റെയും സരസ്വതി ദേവിയുടെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്താൻ പറ്റില്ലെന്നുമാണ് ഹസ്മുദ്ദീൻ പറഞ്ഞത്.
അള്ളാഹുവിന് മുന്നിൽ മാത്രം തല കുനിക്കാനാണ് തന്റെ മതം തന്നെ അനുവദിക്കുന്നതെന്നും , മറ്റ് പാട്ടുകളൊന്നും താൻ പാടില്ലെന്നും ഹസ്മുദ്ദീൻ മറ്റ് അധ്യാപകരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, മറ്റ് അധ്യാപകർ ഹസ്മുദ്ദീനെ ആചാരങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കുന്നത് കാണാം.
ക്ലാസിൽ ഹസമുദ്ദീൻ ഒറ്റയ്‌ക്ക് ഇരിക്കുകയായിരുന്നുവെന്നും ദേശീയ ഗാനം ആലപിക്കാൻ തങ്ങളോടൊപ്പം ചേരാൻ മറ്റ് അധ്യാപകർ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചുവെന്നും വ്യക്തമാക്കുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
ഹസ്മുദ്ദീന്റെ പെരുമാറ്റം ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം മോശമാണെന്ന് വീഡിയോയിൽ സഹ അധ്യാപകർ വിശദീകരിച്ചു. മുസ്ലീം സംബന്ധിയായ പരിപാടികളിൽ പങ്കെടുക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നതെങ്ങനെയെന്നും ഹസ്മുദ്ദീൻ മറ്റ് അധ്യാപകരോട് പറയുന്നുണ്ട്. “ഞങ്ങൾ ആർക്കും കീഴ്‌പെടുന്നില്ല. ഞങ്ങൾ അള്ളാഹുവിന് കീഴടങ്ങുക മാത്രമാണ് ചെയ്യുന്നത്,” എന്നാണ് ഹസ്മുദ്ദീൻ മറ്റ് അധ്യാപകരോട് പറഞ്ഞത്.
പതാക ഉയർത്തുന്ന സമയത്തും ഹസമുദ്ദീൻ ഇരിക്കുകയായിരുന്നുവെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ രാജേന്ദ്ര കുമാർ പറഞ്ഞു. പലരും പൂക്കള് അർപ്പിക്കാന് ആവശ്യപ്പെട്ടപ്പോൾ വയറുവേദനയുണ്ടെന്ന് പറഞ്ഞ് നിരസിച്ചു. പിന്നീട് ഏറെ നിർബന്ധിച്ചപ്പോഴാണ് പൂക്കൾ അർപ്പിച്ചത്
വീഡിയോ വൈറലായതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം ആരംഭിച്ചത്. ഹസ്മുദ്ദീൻ മറ്റ് വിദ്യാർത്ഥികളെ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്നും ചിത്രങ്ങൾക്ക് പൂക്കൾ അർപ്പിക്കുന്നതിൽ നിന്നും വിലക്കിയതായും അധ്യാപകർ പറഞ്ഞു . അതേസമയം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് യോഗി സർക്കാർ.
Comments