അഹമ്മദാബാദ് : പത്താൻ സിനിമ കാണാൻ എത്തിയവർ ഇരിപ്പിടം ലഭിക്കാത്തതിനെ തുടർന്ന് തിയേറ്ററിലെയും, കാന്റീനിലെയും സാധനങ്ങളുമായി സ്ഥലം വിട്ടു . കോട്ടയിലെ തിയേറ്ററിലാണ് സംഭവം . ഹാളിൽ 700 പേർക്ക് ഇരിപ്പിടമുണ്ടായിരുന്നെങ്കിലും 1500 ടിക്കറ്റുകളാണ് വിറ്റത് . ‘പത്താൻ’ സിനിമയുടെ അവസാന ഷോയ്‌ക്ക് 1500-ലധികം ടിക്കറ്റുകളാണ് തീയേറ്റർ ജീവനക്കാർ നൽകിയത്. ഓൺലൈൻ ബുക്കിങ്ങിനൊപ്പം ഓഫ്‌ലൈനിലും ടിക്കറ്റ് നൽകി. ആകെയുള്ള 750 സീറ്റിനായി 1500 പേർ എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത് .
സിനിമ കാണാൻ ആളുകൾ എത്തിയപ്പോൾ ഇരിക്കാൻ ഇടം കിട്ടിയില്ല. സിനിമ ആരംഭിച്ച് 10 മിനിറ്റോളം ആളുകൾ ഇരിക്കാൻ ഇടം തേടി. തുടർന്നാണ് ബഹളം തുടങ്ങിയത്. ഇതേതുടർന്ന് 10 മിനിറ്റിനകം പ്രദർശനം നിർത്തിവെക്കേണ്ടി വന്നു.
ഹാളിൽ ആളുകൾ ബഹളമുണ്ടാക്കി. സിനിമാക്കാരും കാന്റീന് ജീവനക്കാരും സ്ഥലത്ത് നിന്ന് പുറത്ത് ഇറങ്ങി. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസുകാരുടെ മുന്നിൽ നിന്ന് ആളുകൾ കാന്റീനിൽ നിന്നുള്ള സാധനങ്ങളുമായി ഓടാൻ തുടങ്ങി. പിന്നീട് പണം തിരികെ നൽകാൻ തീരുമാനിച്ചതോടെ രംഗം ശാന്തമായി. എന്നാൽ അപ്പോഴേക്കും പത്താൻ സിനിമ കാണാനെത്തിയവർ കാന്റീനിലെ സാധനങ്ങളുമായി സ്ഥലം വിട്ടു.
Comments