ടെഹ്റാൻ: കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ തുടർന്ന് ഇറാൻ ഭരണകൂടം. 2023-ൽ ഇതുവരെ 50 പേരെയാണ് വിവിധ കാരണങ്ങൾ ഉന്നയിച്ച് തൂക്കിലേറ്റിയത്. നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ സംഘടന(ഐഎച്ച്ആർ)പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം 18-കാരനാണ് തൂക്കിലേറ്റിയയവരിൽ പ്രായം കുറഞ്ഞ ആൾ. ഇയാളെ ഇറാൻ ഭരണകൂടം കസ്റ്റഡിയിലെടുത്ത് നിരന്തരം ക്രൂര മർദ്ദനങ്ങൾക്ക് ഇരയാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഹിജാബ് നിയമം ലംഘിച്ചെന്നാരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22-കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്.
എന്നാൽ 37 പേർക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് ഐഎച്ച്ആറിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 107 പേരെയാണ് ഇനിയും തൂക്കിലേറ്റാൻ ഭരണകൂടം പദ്ധതിയിട്ടിരിക്കുന്നത്. സാമൂഹിക ഭയവും ഭീകരതയും സൃഷ്ടിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും ഐഎച്ച്ആറിൽ പറയുന്നു.
രാജ്യത്തെ സ്ത്രീകളുടെ വസ്ത്രധാരണം ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് സെപ്റ്റംബറിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ജനങ്ങളെ അടിച്ചമർത്താൻ ഇറാൻ വധശിക്ഷയെ ഉപകരണമായി ഉപയോഗിച്ചതായി പ്രവർത്തകർ ആരോപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ അതിക്രൂരമായി പീഡനത്തിനിരയാക്കിയാണ് കൊന്നൊടുക്കുന്നത്. ഡിസംബറിൽ വധിച്ചവരെ ചാട്ടയടിക്കും കൊട്ടിയിട്ട് അടിക്കുകയും ചെയ്തയാണ് പുറത്തുവരുന്ന വിവരം.
Comments