വയനാട്: വനവാസി കുട്ടികളെ സ്കൂളിലെത്തിക്കാൻ നടപ്പിലാക്കിയ ‘സൗജന്യ വാഹന പദ്ധതി’യായ ഗോത്രസാരഥിക്ക് നൽകാൻ സംസ്ഥാന സർക്കാറിന് പണമില്ല. കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്ന വാഹനങ്ങൾക്ക് അഞ്ച് മാസമായി വാടക നൽകിയിട്ടില്ല. അതിനാൽ ഇനി വാഹനം ഓടിക്കില്ലെന്ന നിലപാടിലാണ് വാഹന ഉടമകൾ.
വനവാസി കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് പണമില്ലെന്ന കാരണത്താൽ പ്രതിസന്ധിയിലാകുന്നത്. ഇതൊടെ കുട്ടികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് വനവാസി ഊരുകളിലെ രക്ഷിതാക്കൾ. പണം മുടക്കി സ്കൂളിലെത്തിക്കാനുള്ള സ്ഥിതിയും ഇവർക്കില്ല.
പദ്ധതിയുടെ ആദ്യകാലത്ത് പട്ടികവർഗ്ഗവകുപ്പ് തന്നെയാണ് പണം നൽകിയിരുന്നത്. എന്നാൽ ഈ വർഷം മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തന്നെ പണം കണ്ടെത്തണമെന്ന് ഉത്തരവിട്ടിരുന്നു. വയനാട് ജില്ലയിലെ മിക്ക പഞ്ചായത്തുകൾക്കും പണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. വനവാസി സമൂഹം കൂടുതൽ ഉള്ള വയനാട്ടിൽ പതിനെട്ട് കോടിയോളം രൂപവേണം പദ്ധതിയുടെ നടത്തിപ്പിന്. ഈ തുക കണ്ടെത്താൻ തങ്ങൾക്ക് സാധിക്കില്ലെന്ന് പഞ്ചായത്തുകൾ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു. എന്നിട്ടും ഫണ്ട് അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.
Comments