ദുബായ്: കശ്മീർ വിഷയം മറന്ന് ഇന്ത്യയോട് സൗഹൃദത്തിലാകാൻ പാകിസ്താനോട് നിർദ്ദേശിച്ച് സൗദി അറേബ്യയും യുഎഇയും. ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യവും ഉപേക്ഷിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും ഇരു രാജ്യങ്ങളും പാകിസ്താനോട് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ സഹായം അഭ്യർത്ഥിച്ച് കൊണ്ട് സമീപിച്ചപ്പോഴായിരുന്നു പാക് ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ടുള്ള സൗഹൃദ രാഷ്ട്രങ്ങളുടെ അഭിപ്രായ പ്രകടനം.
കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിച്ചതിൽ ഇനി കരയേണ്ടതില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ നോക്കിയിരിക്കുന്നത് നിർത്തണമെന്നും ഇരു രാഷ്ട്രങ്ങളും ഉപദേശിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയും പാകിസ്താനും സൗഹൃത്തിൽ കഴിയേണ്ടവരാണെന്നും ഇന്ത്യയുമായുള്ള യുദ്ധം തങ്ങളെപാഠം പഠിപ്പിച്ചുവെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ദുബായ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. യുദ്ധങ്ങൾ പട്ടിണിയും തൊഴിലില്ലായ്മയും മാത്രമാണ് പാകിസ്താന് സമ്മാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ പ്രതികരണത്തിൽ തിരുത്തുമായി പാക് വിദശകാര്യ മന്ത്രാലയവും രംഗത്തുവന്നു.
പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായി തുടരുകയാണ്. വിലക്കയറ്റവും ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതക്കുറവിനാലും ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. ഇന്നും പെട്രോളിന് 35 രൂപ വർദ്ധിപ്പിച്ചിരുന്നു. പാക് കറൻസിയുടെ മൂല്യം കുത്തനെ കൂപ്പുകുത്തിയിരക്കുകയാണ്.
Comments