ലക്നൗ: ജൽ ജീവൻ മിഷന്റെ കീഴിൽ സംസ്ഥാനത്ത് 75 ലക്ഷം ടാപ്പ് വാട്ടർ കണക്ഷനുകൾ സ്ഥാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ഈ നാഴികക്കല്ല് പിന്നിട്ട നാല് സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. 75,26,740 ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകി. 1.58 കോടിയിലധികം കണക്ഷനുകളുള്ള ബീഹാറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
ഈ നേട്ടം യുപി സർക്കാർ കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. ‘ഹർ ഘർ ജൽ, 75 ലഖ് നാൽ’ എന്ന മുദ്രാവാക്യം വിളിച്ചാണ് സംസ്ഥാനത്തെ നമാമി ഗംഗയും ഗ്രാമീണ ജലവിതരണ വകുപ്പും ഈ നാഴികക്കല്ല് ആഘോഷിച്ചത്. പദ്ധതി എല്ലാ ഗ്രാമങ്ങളിലും എത്തിച്ചതിന് 75 എൻജിനീയർമാരെയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. ഇവർക്ക് മൊമെന്റോകൾ നൽകി. യുപി ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
തുടക്കത്തിൽ ലക്ഷ്യം അസാധ്യമാണെന്ന് തോന്നിയെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ 75 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വെള്ളം നൽകുകയെന്ന ലക്ഷ്യത്തിലെത്താൻ വകുപ്പ് ഉദ്യോഗസ്ഥരുടെ അശ്രാന്ത പരിശ്രമം വേണ്ടിവന്നു എന്ന് സംസ്ഥാന ജലശക്തി മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്വപ്നം സാക്ഷാത്കരിക്കാനായതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ഇതിൽ ഞങ്ങൾക്ക് ഗ്രാമങ്ങളിലെ നാട്ടുകാരുടെ സഹകരണവും ലഭിച്ചു. തടസ്സമില്ലാത്ത ജലവിതരണം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ മികച്ച ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘2047 ൽ എല്ലാ ഗ്രാമങ്ങളിലും ടാപ്പ് വെള്ളം ദേശീയതയുടെ ആത്മാവോടെ നൽകണം. പാവപ്പെട്ടവർക്ക് വെള്ളം നൽകുന്നതിനേക്കാൾ മഹത്തായ പ്രവൃത്തി വേറെയില്ല. പാവപ്പെട്ടവർക്ക് രോഗം വരാതിരിക്കാൻ പൂർണ്ണ സത്യസന്ധതയോടെ വെള്ളം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ യോഗി ആദിത്യനാഥ് സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്’- സ്വതന്ത്ര ദേവ് സിംഗ് വ്യക്തമാക്കി.
തുടർന്ന് ‘ഹർ ഘർ പാനി ഖുദ് നിഗ്രാനി’ എന്ന സർക്കാർ സിനിമയുടെ പ്രദർശനവും ‘ജൽ ജീവൻ മിഷന്റെ’ രണ്ട് വർഷത്തെ വിജയകരമായ യാത്രയെക്കുറിച്ചുള്ള ഇ-ബുക്കിന്റെ പ്രകാശനവും വകുപ്പിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തലും ചടങ്ങിൽ നടന്നു.
പ്രതികൂല സാഹചര്യങ്ങളിലും ബുന്ദേൽഖണ്ഡ് മേഖലയിലെ ഗ്രാമങ്ങളിൽ പോലും കുടിവെള്ളം വിതരണം ചെയ്യുന്നതെങ്ങനെയെന്ന് കാണിക്കുന്ന സാംസ്കാരിക പരിപാടികളും ചടങ്ങിൽ നടന്നു.
Comments