വാഷിംഗ്ടൺ: ന്യുജേഴ്സിയിലെ വനിത കൗൺസിലർ യൂനസ് ഡിംഫോറിനെ (30) കഴിഞ്ഞ ബുധനാഴ്ച രാത്രി വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സെയ്റവില്ലിലെ ലാ മേർ അപ്പാർട്ട്മെന്റെ സമുച്ചയത്തിന് സമീപമാണ് കാറിൽ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നവെന്ന് പോലീസ് പറഞ്ഞു.
കൗൺസിലറെ ലക്ഷ്യമാക്കി തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.എന്നാൽ വ്യക്തമായ തെളിവുകൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്് ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പൊതുസേവന ജീവിതം ആരംഭിക്കുന്നതിനിടെയാണ് യൂനസിന്റെ വിയോഗം.എന്നാൽ ബോറോ കൗൺസിലിലെ പ്രതിബദ്ധതയുള്ള അംഗംമെന്ന് നിലയിൽ ഇതിനകം യൂനസ് പ്രശ്സതി നേടിയതായി ഗവർണർ ഫിഫ മർഫി പറഞ്ഞു.സെയ്റവില്ലിലെ എല്ലാ താമസക്കാരെയും സേവിക്കാൻ കരുത്തുള്ള വനിതാ കൗൺസിലംഗമെന്നും ഞങ്ങളുടെ ബോറോ കൗൺസിലിലെ സമർപ്പിത കൗൺസിലറെന്നുമാണ് മേയർ വിക്ടോറിയ കിലപാട്രക് യൂനസിനെ വിശേഷിപ്പിച്ചത്.ഗവർണറും,വനിതകൗൺസിൽ സഹപ്രവർത്തകരും യൂനസിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
Comments