കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ത്യയിലേക്ക് കടത്തിയ യുവതിയെ പിടികൂടി ബിഎസ്എഫ്. ബംഗ്ലാദേശ് അതിർത്തിയിലെ നോർത്ത് 24 പാർഗണിൽവെച്ചായിരുന്നു സംഭവം. ബംഗ്ലാദേശിലെ ജഷോർ സ്വദേശി രേഷ്മ ഷെയ്ഖ് ആണ് പിടിയിലായത്.
10 ബോട്ടിൽ ഫെൻസിഡെലും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളുമാണ് യുവതിയുടെ പക്കൽ നിന്ന് പിടികൂടിയത്. ബംഗ്ലാദേശ് നിന്നും ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു എന്ന് ബിഎസ്എഫ് അറിയിച്ചു.
കഴിഞ്ഞ ദിവസവും സമാനരീതിയിൽ കള്ളക്കടത്ത് വസ്തുക്കൾ ബിഎസ്എഫ് പിടികൂടിയിരുന്നു. പെട്രാപോൾ അതിർത്തിയിൽ വെച്ചാണ് ബംഗ്ലാദേശ് സ്വദേശിയിൽ നിന്ന് വ്യാജവസ്തുക്കൾ പിടികൂടിയത്.
കള്ളകടത്തുക്കാരൻ ബംഗ്ലാദേശിലെ ബാവ്ലയിൽ നിന്നും ബനഗണിൽ നിന്നുമായിരുന്നു വാങ്ങിയിരുന്നത്. വസ്തുക്കൾ കടത്തുന്നത് ബംഗ്ലാദേശിലെ ബെനാപോൽ മാർക്കറ്റിലേക്ക് കടത്തുന്നതു വഴി 3500-രൂപയാണ് കടത്തുക്കാരന് പ്രതിഫലമായി ലഭിച്ചിരിന്നുവെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിർത്തിയുടെ മറ്റു പലയിടങ്ങളിൽ നിന്നുമായി 278-ഓളം ഫെൻസിഡെയ്‌ലും നാല് കിലോ കഞ്ചാവും പിടിച്ചിരുന്നു. വിപണിയിൽ ഏകദേശം 59,129 രുപ വില മതിക്കുന്നതാണ് പിടിച്ചെടുത്ത ഫെൻസിഡെലുകൾ. പിടികൂടിയ വസ്തുക്കൾ തുടർ നിയമ നടപടികൾക്കായി വിവിധ കസ്റ്റംസ് ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments