ലക്നൗ : ഇസ്ലാമിലെ ശരീയത്ത് നിയമങ്ങളെ ഭയന്ന് മതം ഉപേക്ഷിക്കുന്നവർ വർധിക്കുന്നു . ഉത്തർപ്രദേശിലെ ബറേലിയിൽ സബ എന്ന പെൺകുട്ടി മുത്വലാഖ് അടക്കമുള്ളവയെ ഭയന്നാണ് ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചത് .
ഹിന്ദു യുവാവായ അങ്കുർ ദേവലിനെ കഴിഞ്ഞ ദിവസം അഗസ്ത്യമുനിയുടെ ആശ്രമത്തിൽ വച്ചാണ് സബ ജീവിതപങ്കാളിയാക്കിയത് . ഒപ്പം സബയും മതം മാറി , സോണി ദേവാൽ എന്ന പേരും സ്വീകരിച്ചു.
ബറേലിയിലെ അലിഗഞ്ച് പ്രദേശത്തെ ഗനി നിവാസിയാണ് സബ . ബറേലിയിലെ ബിഷാരത്ഗഞ്ച് നിവാസിയാണ് അങ്കുർ ദേവൽ. സബയുടെയും അങ്കുറിന്റെയും പിതാക്കന്മാർക്ക് ബിഷാരത്ഗഞ്ചിൽ തുണിക്കടകളുണ്ട്. കടയിൽ വന്ന സബ ഇവിടെ വച്ച് അങ്കുറിനെ കാണുകയും, സൗഹൃദത്തിലാകുകയുമായിരുന്നു . സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറി.
അങ്കുറിനെയും അവരുടെ ബന്ധത്തെയും കുറിച്ച് സബ വീട്ടുകാരുടെ മുന്നിൽ പറഞ്ഞെങ്കിലും വീട്ടുകാർ വിവാഹത്തെ എതിർക്കുകയും, സബയും അങ്കുറും തമ്മിലുള്ള ബന്ധം നിർത്താൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു . മാത്രമല്ല, സബ വീടിന് പുറത്തിറങ്ങുന്നത് തടഞ്ഞു
വീട്ടുകാർ പുറത്ത് പോയ സമയത്താണ് സബ അങ്കൂറിനൊപ്പം മണിനാഥ് പ്രദേശത്തുള്ള അഗസ്ത്യമുനി ആശ്രമത്തിലെത്തിയത് . അവിടെ വച്ച് പുരോഹിതൻ സബയെ പുണ്യജലം നൽകി ശുദ്ധീകരിക്കുകയും , സോണി എന്ന പേര് നൽകുകയും ചെയ്തു. ഇതിന് ശേഷം ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. സാധ്വി പ്രാചിയും ആശ്രമത്തിലെത്തി ഇരുവരെയും അനുഗ്രഹിച്ചു.
അങ്കുറിനും സഹോദരൻ മോഹിക്കും എതിരെ സബയുടെ പിതാവ് സഹീർ അഹമ്മദ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് താൻ വിവാഹം കഴിച്ചതെന്ന് സബ പറയുന്നു. ഇതിനായി സോണി ദേവൽ എന്ന് പേരെഴുതിയ സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. മാത്രമല്ല, കളക്ടറുടെ ഓഫീസിൽ അപേക്ഷ നൽകി വിവാഹം സംബന്ധിച്ച വിവരങ്ങളും നൽകിയിട്ടുണ്ട്.
കുട്ടിക്കാലം മുതൽ തനിക്ക് ഹിന്ദുമതം ഏറെ ഇഷ്ടമായിരുന്നുവെന്നും , വിഗ്രഹാരാധന ഇഷ്ടപ്പെടുന്നുവെന്നും സബ പറഞ്ഞു . മാത്രമല്ല ഇസ്ലാമിലെ മുത്വലാഖ് തനിക്ക് ഭയമാണ് . ഇതിൽ മുത്വലാഖ് ഇല്ല. ജീവിതകാലം മുഴുവൻ താൻ ഹിന്ദുവായി തുടരാൻ ഇഷ്ടപ്പെടുന്നുവെന്നും സബ പറഞ്ഞു.
Comments