ട്വിറ്റർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിച്ച് ഇലോൺ മസ്‌ക്. പ്രതിസന്ധിയിൽ നിന്ന് കരകറ്റാൻ കഠിനാധ്വാനവും ഉപഭോക്താക്കളുടെ സഹകരണവും വേണ്ടി വരുമെന്നും സിഇഒ പറഞ്ഞതായാണ് റിപ്പോർട്ട്. ട്വിറ്ററിനെ പാപ്പരരായി പ്രഖ്യാപിക്കുന്നത് അടക്കമുള്ള നടപടികളുമായി ബാങ്കുകൾ മുന്നോട്ട് പോകുന്നതിനിടയിലാണ് മസ്‌കിന്റെ വെളിപ്പെടുത്തൽ.
‘കഴിഞ്ഞ മൂന്ന് മാസം തന്നെ സംബന്ധിച്ച് ഏറെ പ്രയാസകരമായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെയും സ്‌പേസേ് എക്‌സിന്റെയും പ്രവർത്തനങ്ങളുടെ തിരക്കിലും ട്വിറ്ററിന്റെ പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമങ്ങളിലാണ്. ട്വിറ്ററിന് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്’- മസ്‌ക് പറയുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുൻ ജീവനക്കാരുടെ കയ്യിലുള്ള ട്വിറ്ററിന്റെ സ്വത്ത് വകകൾ തിരിച്ചു വാങ്ങാൻ മസ്‌ക് ധൃതി കാട്ടുന്നില്ലെന്നാണ് സൂചന. എന്നാൽ കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരൻ വെളിപ്പെടുത്തി.
സിഇഒയായി സ്ഥാനംമേറ്റശേഷം ഒട്ടനവധി പരിഷ്‌കാരങ്ങളാണ് മസ്‌ക് ട്വിറ്ററിൽ നടപ്പിലാക്കിയത്. ജീവനക്കാരുടെ എണ്ണം 7000- ത്തിൽ നിന്നും 2300- ആയി കുറച്ചു. പോളിസികളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായി. കൂടാതെ ഉപഭോക്താക്കൾക്കളുടെയും ജീവനക്കാരുടെയും പല സൗകര്യങ്ങളും മസ്‌ക് വെട്ടികുറച്ചിരുന്നു.
2022- ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. 44- ബില്യൺ യുഎസ് ഡോളറിനായിരുന്നു ഇടപാട് നടന്നത്. ട്വിറ്റർ സ്വന്തമാക്കിയ ശേഷം സിഇഒ യായിരുന്നു പരാഗ് അഗർവാളിനെയടക്കം പുറത്താക്കുയായിരുന്നു മസ്‌ക് ആദ്യം ചെയ്തത്.
Comments