ഇസ്താംബൂൾ : തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും ഭൂചലനം. നേരത്തെ ഉണ്ടായ ഭൂചലനത്തിൽ മരണം 1400 കവിഞ്ഞിരുന്നു.
തുർക്കി തലസ്ഥാനമായ അങ്കാറിലും ഇറാഖി കുർദിസ്ഥാൻ നഗരമായ ഇറബിലിലും നേരത്തെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് രണ്ടാമത്തും ഭൂചലനമുണ്ടായത്. നേരത്തെ തുർക്കിയിൽ നടന്ന ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ്
രേഖപ്പെടുത്തിയത്.സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രിത മേഖലയിൽ 560 പേർ മരിച്ചതായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടുത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് റോഡുകളിൽ മഞ്ഞുമൂടി ഗതാഗതം തടസ്സമായി . വൈദ്യുതി ബന്ധം തകരാറിലായതുമൂലം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് തുർക്കി അധികാരികൾ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് മൂന്ന് പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനരഹിതമാക്കിയതിനാൽ അവശ്യവസ്തുക്കളുടെ സഹായവിതരണങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങളുണ്ടായെന്നാണ്റിപ്പോർട്ട് നൂറുകണക്കിന്. ആളുകളാണ് കെട്ടിട അവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് . മരണസംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങളാണ് തുർക്കിയിലേക്ക് സഹായപ്രവാഹവുമായി എത്തുന്നത്.
Comments