ന്യൂഡൽഹി: രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലേക്ക് തിരിച്ചു. വ്യോമ സേനയുടെ സി- 17 വിമാനത്തിലാണ് സംഘം തുർക്കിയിലേക്ക്് യാത്രയായത്. ദുരിത ബാധിതർക്കായുള്ള ഭക്ഷണം, മരുന്ന് അടക്കമുളള ആവശ്യ വസ്തുക്കളും വിമാനത്തിലുണ്ട്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്.
തുർക്കിയ്‌ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക ദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചത്.
#TurkeyEarthquake | Last night, an Indian Air Force C-17 left for Turkey with search & rescue teams of the National Disaster Response Force (NDRF). This aircraft is part of a larger relief effort that will be undertaken by the IAF along with other Indian organisations: IAF pic.twitter.com/bLbn5SbHcP
— ANI (@ANI) February 7, 2023
തുർക്കി സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 4000- കടന്നു. ഇരു രാജ്യങ്ങളിലുമായി 14000-ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പലരുടെയും നില അതിവ ഗുരുതരമാണ്. മരണ സംഖ്യം എട്ടിരട്ടിവരെ ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. നൂറുകണക്കിന് ആളുകൾ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്.
ഇന്നലെ പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭുകമ്പമുണ്ടായത്. പിന്നാലെ ഉച്ചയ്‌ക്കുശേഷം ഒന്നരയോടെ 7.5 തീവ്രതയുള്ള ഒരു ഭൂചലനം കൂടിയുണ്ടായി. വൈകിട്ടോടെ മൂന്നാം ചലനവുമുണ്ടായി.
Comments