എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിനെ കൈവശം വെച്ച തൃപ്പൂണിത്തുറയിലെ ദമ്പതികൾ പ്രതികളാകും. വ്യാജ രേഖ ചമയ്‌ക്കൽ, പ്രേരണ തുടങ്ങിയ കുറ്റങ്ങളിലാകും അന്വേഷണം നടത്തുകയെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്ക് മുൻപ് തന്നെ ശ്രമം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ആശുപത്രി മെഡിക്കൽ റിക്കോർഡ്സിലെ ഉദ്യോഗസ്ഥ നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്ന് നഗരസഭ ജീവനക്കാരിയോട് ആവശ്യപ്പെടുന്നതിന്റെ സന്ദേശങ്ങളാണ് പുറത്തുവന്നത്.
അനിൽകുമാർ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. മെഡിക്കൽ റിക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്‌ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്
Comments