പട്ന:നൃത്ത പരിപാടിക്കിടയിൽ ഇരുപത്തിമൂന്നുകാരൻ വെടിയേറ്റ് മരിച്ചു. ബിഹാറിലെ അരാ ജില്ലയിലാണ് സംഭവം. വിവാഹ വീട്ടിലെ നൃത്ത പരിപാടിയിൽ ഏത് പാട്ട് വേണമെന്ന തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. റെയിൽവേ എഞ്ചീനിയറായ അഭിഷേക് സിംഗാണ് കൊല്ലപ്പെട്ടത്.
വിവാഹ ദിവസം വേദിയിൽ വരന്റെയും വധുവിന്റെയും ബന്ധുക്കൾ നൃത്തം ചെയ്യുകയായിരുന്നു. ഈ സമയം സമീപത്തുള്ള ഗ്രാമത്തിൽ നിന്നും ആയുധധാരികളായ ചിലർ വേദിയിൽ പ്രവേശിച്ച് അവർക്ക് ഇഷ്ടമുള്ള പാട്ട് വെച്ച് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു. ഇവരോട് വേദി വിട്ട പോകാൻ അഭിഷേക് സിംഗ് ആവശ്യപ്പെട്ടപ്പോൾ തമ്മിൽ സംഘർമുണ്ടായി. ഇതിനിയിലാണ് ആക്രമികൾ വെടിവെച്ചത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഉത്തർപ്രദേശിലെ വാരണാസിയിലാണ് അഭിഷേക് സിംഗ് ജോലി ചെയ്യുന്നത്. ഒരു വർഷം മുൻപാണ് റെയിൽവെയിൽ ജോലി ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments