ജയ്പൂർ: യാത്രക്കാരിയുടെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി താഴെയിറക്കി. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് ജോധ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. 61-കാരിയായ മിത്ര ബനോയെ അടിയന്തര ചികിത്സക്കായി ജോധ്പൂരിലെ ഗോയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജമ്മുകശ്മീരിലെ ഹസാരി ബാഗ് സ്വദേശിനിയാണ് മിത്ര ബനോ. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരിൽ ഒരാളായ ഡോകാടർ ജീവനക്കാരോടൊപ്പം ചേർന്ന് ബനോയ്ക്ക് പ്രാഥമിക ചികിത്സ നൽകുവാൻ സഹായിച്ചതായി ഇൻഡിഗോ പറഞ്ഞിരുന്നു. കൂടാതെ മിത്രയുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വിമാനക്കമ്പനി അനുശോചനം അറിയിച്ചു.
രാവിലെ 11-ന് വിമാനം അടിയന്തിരമായി ഇറങ്ങുമ്പോൾ ബനോയുടെ മകൻ മുസ്സാഫർ ഒപ്പമുണ്ടായിരുന്നു. 60-വയസ്സുകാരനായ യാത്രക്കാരന് രക്തസ്രാവം സംഭവിച്ചതിനെ തുടർന്ന് വിമാനം താഴെയിറക്കിയതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു സംഭവം. മഥുര-ഡൽഹി വിമാനമായിരുന്നു അടിയന്തര സാഹചര്യത്തിൽ ഇൻഡോർ വിമാനത്താവളത്തിൽ ഇറക്കിയത്.
Comments