മുംബൈ : മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ കക്ഷി നേതാവുമായ ബാലാസാഹെബ് തൊറാട്ടിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ. ബിജെപിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിലധികം തവണ വിജയിച്ച ബാലാസാഹെബ് പാർട്ടിയിലെ സ്ഥാനമാനങ്ങൾ രാജിവെച്ചത് ശരിയാണെങ്കിൽ കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി ഭാരത് ജോഡോയാത്ര നടത്തിയിട്ട് കാര്യമില്ലെന്നും കോൺഗ്രസ് പാർട്ടി മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ബവൻകുല പരിഹസിച്ചു. പാർട്ടി പ്രവർത്തകനോ നേതാവോ ആകട്ടെ, കോൺഗ്രസ് വിട്ട് നിരവധി പേർ ബിജെപിയിൽ ചേരുകയാണെന്നും ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
ബിജെപിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധിയെ വീണ്ടും ഇന്ത്യൻ രാഷ്‌ട്രീയത്തിലേക്ക് പാർട്ടി അവതരിപ്പിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
ബിജെപിയുടെ വാതിലുകൾ എല്ലാവർക്കും തുറന്നിരിക്കുന്നു. ആർക്കും ബിജെപിയിൽ വരാം, എന്നാൽ തോറാട്ടോ സത്യജിത് താംബെ ബിജെപിയുമായി ചർച്ച നടത്തിയെന്ന അവകാശവാദങ്ങൾ തെറ്റാണെന്നും ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം മഹാരാഷ്‌ട്ര കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്‌ത്തി നേതാവിന്റെ രാജി. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മില്ലാകാർജ്ജുൻ ഖാർഗെയ്‌ക്ക് കൈമാറി.
Comments