ന്യൂഡൽഹി: ലോക്സഭയിൽ സഹകരണത്തെക്കുറിച്ചുള്ള ദേശീയ നയം എന്ന ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2022 സെപ്റ്റംബർ 2 ന് ദേശീയതലത്തിൽ സമിതി രൂപീകരിച്ചതായും അമിത് ഷാ പറഞ്ഞു. സുരേഷ് പ്രഭാകർ പ്രഭുവിന്റെ അദ്ധ്യക്ഷതയിൽ പുതിയ ദേശീയ സഹകരണ നയം രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി സഹകരണ മേഖലയിലെ വിദഗ്ധർ, ദേശീയ/സംസ്ഥാന/ജില്ലാ/പ്രൈമറിതല സഹകരണ സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സംസ്ഥാനതല യുടികളിൽ നിന്നുള്ള സെക്രട്ടറിമാർ, ആർസിഎസ്, കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകളിൽ എന്നിവിരടങ്ങിയ സമിതിയെ നിയമിച്ചിട്ടുണ്ട്.
പുതിയ ദേശീയ സഹകരണ നയം രൂപീകരിക്കുന്നത് ‘സഹകർ സേ സമൃദ്ധി’യുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനും സഹകരണ അധിഷ്ഠിത സാമ്പത്തിക വികസന മാതൃക പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും താഴെത്തട്ടിലേക്ക് അതിന്റെ വ്യാപനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തിരുന്നു. പുതിയ നയം രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രാലയങ്ങളിൽനിന്നും വകുപ്പുകളിൽനിന്നും സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും ദേശീയ സഹകരണ ഫെഡറേഷനുകളിൽനിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചിരുന്നു.
സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തിന് ശേഷം, ഇന്ത്യയുടെ സഹകരണ വാസ്തുവിദ്യയെ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക ആവശ്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് പുതിയ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
Comments