ന്യൂഡൽഹി : ആഭ്യന്തര മന്ത്രാലയത്തിലെയും ഡൽഹി പോലീസിലെ ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. നീരജ്, അജിത്ത്, ജാരിഫ് എന്നിവരെ അറസ്റ്റ് ചെയ്തതായി സ്‌പെഷ്യൽ പോലീസ് കമ്മീഷണർ രവീന്ദ്ര സിംഗ് യാദവ് പറഞ്ഞു. ആൾമാറാട്ടം നടത്തി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് കമാൻഡറിൽ നിന്ന് 1.8 കോടി രൂപ തട്ടിയെടുത്തതിനാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അശ്ലീല വീഡിയോകൾ ഉൾപ്പടെ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. സംഭവത്തെ തുടർന്ന് വിരമിച്ച ഐടിബിപി കമാൻഡർ ഡൽഹി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസിന്റെ ചുരുളഴിയുന്നത്.
പണമിടപാടിനായി മൂവരും 20-ലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിന് ജാരീഫ് മുമ്പും ഓൺലൈൻ തട്ടിപ്പുകൾ നടത്തിയിരുന്നു. യൂട്യൂബ് ജീവനക്കാരൻ എന്ന വ്യാജേനയാണ് ഇയാൾ ഇത്തവണ പണം തട്ടിയെടുത്തത്.
Comments