ഭോപ്പാൽ : സ്വന്തം സമുദായക്കാരുടെ പീഡനത്തിൽ നിന്ന് രക്ഷ നേടാൻ ഹിന്ദു മതം സ്വീകരിക്കാൻ ഒരുങ്ങി മധ്യപ്രദേശ് മൊറേനയിലെ മുസ്ലീം കുടുംബം . കഴിഞ്ഞ 30 വർഷമായി തങ്ങൾ മുസ്ലീങ്ങളുടെ ഇരയാണെന്നാണ് കുടുംബനാഥൻ യൂസഫ് പറയുന്നത് . തന്റെ തറവാട്ട് വീട് തകർക്കാൻ തന്റെ സമുദായത്തിലെ ചിലർ ഗൂഢാലോചന നടത്തുകയാണെന്നും , തന്റെ ഭൂമിയിൽ ക്ഷേത്രം പണിയുമെന്നും യൂസഫ് പറഞ്ഞു.
മൊറേനയിലെ ജൗറ ഏരിയയിലെ ആശുപത്രി റോഡിലാണ് കുടുംബത്തോടൊപ്പം യൂസഫ് താമസിക്കുന്നത്. തന്റെ വീടിനെ പൂർവികർ എന്നാണ് യൂസഫ് വിശേഷിപ്പിച്ചത്. കഴിഞ്ഞ 3 പതിറ്റാണ്ടായി സ്വന്തം മുസ്ലീം സമുദായക്കാർ തന്നെ ഉപദ്രവിക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. തന്റെ കുടുംബവീട് പൊളിക്കാൻ സ്വന്തം അയൽക്കാരാണ് ഗൂഢാലോചന നടത്തിയതെന്നും യൂസഫ് പറയുന്നു . സിസിടിവി ദൃശ്യങ്ങളിൽ തന്റെ വീടിന് കേടുപാടുകൾ വരുത്തുന്നത് വ്യക്തമായി കാണാമെന്നും യൂസഫ് പറഞ്ഞു.
താൻ അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ടവനാണെന്നും , താനും കുടുംബവും മുഴുവൻ ഹിന്ദുക്കളാകുമെന്നും യൂസഫ് പറയുന്നു . തന്റെ വീട് പൊളിക്കാൻ ഗൂഢാലോചന നടത്തുന്നവർക്ക് മുന്നിൽ തന്നെ ആ ഭൂമിയിൽ ക്ഷേത്രം നിർമ്മിച്ച് കാട്ടും .തങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും ജയിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി . ഒരു പള്ളിക്ക് സമീപമാണ് യൂസഫിന്റെ വീട്. പള്ളിക്ക് സമീപം താമസിക്കുന്നവർ യൂസഫിന്റെ വീട് പള്ളിക്കായി നൽകണമെന്ന് സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു.
തന്റെ സമ്മതമില്ലാതെ പലതവണ തന്റെ വീട് പൊളിക്കാൻ ശ്രമിച്ചപ്പോൾ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായി യൂസഫ് പറയുന്നു. മുസ്ലീം സമുദായത്തിലെ ജനങ്ങൾ കോടിക്കണക്കിന് രൂപ നൽകിയാലും ഭൂമി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. പീഡനം നടക്കുന്ന ഇത്തരം മതത്തിൽ ജീവിച്ചിട്ട് എന്ത് പ്രയോജനമുണ്ടെന്നും യൂസഫ് ചോദിക്കുന്നു.
Comments