ദിസ്പൂർ: യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പ്രതി അറസ്റ്റിൽ. അസം സ്വദേശി നിസാമുദ്ദീൻ ബോർഭൂയ്യനെയാണ് വൈറൽ വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിക്കുകയും അയാളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
മോഷണകുറ്റം ആരോപിച്ചായിരുന്നു യുവാവിനെ നിസാമുദ്ദീൻ ക്രൂരമായി പീഡിപ്പിച്ചത്. മരത്തിൽ കെട്ടിയിട്ടതിന് ശേഷം മർദ്ദിക്കുകയായിരുന്നു. കള്ളനാണെന്നാരോപിച്ച് യുവാവിന്റെ തല മൊട്ടയടിക്കുകയും ചെയ്തു. തുടർന്നാണ് ഇയാളെ ഇരുമ്പ് വടി കൊണ്ട് അടിക്കാൻ ആരംഭിച്ചത്. ശേഷം യുവാവിന്റെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു നിസാമുദ്ദീൻ.
സംഭവവുമായി ബന്ധപ്പെട്ട് നിസാമുദ്ദീൻ കൂടാതെ മറ്റ് നാല് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഹെയ്‌ലകന്ദി പോലീസാണ് അന്വേഷണം നടത്തിയത്.
Comments