300 മില്യൺ ഡോളറിലധികം വിലമതിക്കുന്ന കൊക്കെയ്ന്റെ വൻ ശേഖരം ന്യൂസിലൻഡിൽ കടലിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. 3.2ടൺ ഭാരമുള്ള കൊക്കെയിൻ ആണ് കണ്ടെത്തിയതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ന്യൂസിലാൻഡ് പോലീസും കസ്റ്റംസ് സർവ്വീസും ഡിഫൻസ് ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് കൊക്കെയിൻ കണ്ടെത്തിയത്. സംഭവത്തിൽ അരസ്റ്റ് ചെയ്തിട്ടില്ല.
ന്യൂസിലൻഡ് പോലസിനെ കണ്ട് സ്വയ രക്ഷാർത്ഥം കളളക്കടത്ത് സംഘം കൊക്കെയ്ൻ ഉപേക്ഷിച്ചതാകാമെന്ന് ഓപ്പറേഷൻ സംഘം പറയുന്നു. എന്നാൽ ഒരു പക്ഷേ കൊക്കെയിൻ കണ്ടുകെട്ടിയിരുന്നില്ലെങ്കിൽ ഓസ്ട്രേലിയയിലേക്ക് തന്നെ ഇത് കടത്താനും സാധ്യതകൾ ഏറെ ആയിരുന്നു.
മുപ്പത് വർഷത്തേക്ക് ന്യൂസിലാൻഡ് വിപണിയിൽ വിതരണം ചെയ്യാവുന്നത്ര കൊക്കെയിൻ ആണ് പിടിച്ചെടുത്തതെന്ന് പോലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്റർ പറഞ്ഞു. ആദ്യമായാണ് ഇത്രയും ഭീമമായ അളവിൽ കൊക്കെയിൻ പിടികൂടുന്നതെന്ന് ആൻഡ്രൂ കോസ്റ്റർ അറിയിച്ചു. എന്നാൽ മയക്ക് മരുന്നിന്റെ ഉറവിടം എവിടെനിന്നാണെന്ന് പറയാൻ സമയമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Comments