ന്യൂഡൽഹി : തുർക്കിയിലേക്ക് പുതിയ ടീമിനെ കൂടി വിന്യസിപ്പിച്ച് ഇന്ത്യ. മുന്നാം ടീമിനെ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് വിമാന മാർഗ്ഗം എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇന്ന് രാത്രിയോടെ ഐഎഎഫ് വിമാനത്തിൽ ദുരന്തബാധിത രാജ്യത്തേക്ക് യാത്ര തിരിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 51 രക്ഷാപ്രവർത്തകരും പ്രത്യേക പരിശീലനം നൽകിയ ഡോഗ് സ്വാകാഡുമാണ് തുർക്കിയിലേക്കെത്തുന്നതെന്ന് എൻഡിആർഎഫിന്റെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിൽ രണ്ട് ടീമുകളെയാണ് രക്ഷാപ്രവർത്തനങ്ങളിൽ രാജ്യത്തിനൊപ്പം നിൽക്കാൻ അയച്ചിരുന്നത്. തകർച്ച നേരിട്ട ഒന്നിലധികം ഇടങ്ങളിലായി ഇവർ രക്ഷാപ്രവർത്തനം നടത്തുന്നതായും എൻഡിആർഎഫ് ഉദ്യോഗസ്ഥൻ അതുൽ കർവാൾ പറഞ്ഞു. സഹായഹസ്തവുമായി 50 എൻഡിആർഎഫ് പ്രവർത്തകർ മുമ്പ് തുർക്കിയിലെത്തിയിരുന്നത്. സി17 വിമാനത്തിൽ പ്രത്യേകം പരിശീലിപ്പിച്ച ഡോഗ് സ്വാകാഡുമായാണ് ആദ്യ സംഘവുംഎത്തിയിരുന്നത്. കൂടാതെ അടിസ്ഥാനാവിശ്യ ഉപകരണങ്ങളും, ഡ്രില്ലിംഗ് മെഷിനുകളും മരുന്നുകളുമുൾപ്പടെ സംഘം അവിടെ എത്തിച്ചിരുന്നു.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നാശത്തിന്റെ കൊടുങ്കാറ്റാണ് തുർക്കിയിലും സിറിയയിലുമായി വിതച്ചത്. ഇരുരാജ്യങ്ങളിലുമായി 7,800-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇതുവരെ 20,000-ലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.
Comments