ന്യൂഡൽഹി: ഭൂകമ്പത്തിൽ ദുരിതം നേരിടുന്ന സിറിയയ്‌ക്ക് ആറ് ടൺ അവശ്യവസ്തുക്കൾ കൈമാറി ഇന്ത്യ. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളുമാണ് എത്തിച്ച് നൽകിയത്. സി-130ജെ മിലിട്ടറി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിൽ എത്തിച്ച അവശ്യവസ്തുക്കൾ ഡമാസ്‌കസ് വിമാനത്താവളത്തിൽവെച്ച് ഇന്ത്യൻ ഉദ്യോഗസ്ഥൻ എസ്‌കെ യാദവ് സിറിയൻ അധികൃതർക്ക് കൈമാറി.
പോർട്ടബിൾ ഇസിജി മെഷീനുകളും പേഷ്യന്റ് മോണിറ്ററുകളും അടിയന്ത ഘട്ടത്തിൽ ഉപയോഗിക്കുന്ന മറ്റ് മെഡിക്കൽ ഉപകരണങ്ങളും കൈമാറിയ വസ്തുക്കളിൽ ഉൾപ്പെടുന്നു. തദ്ദേശ വകുപ്പ് മന്ത്രി മോത്തസ് ദൗജിയാണ് സിറിയയുടെ ഭാഗത്ത് നിന്നും അവശ്യവസ്തുക്കൾ ഏറ്റുവാങ്ങിയത്.
തുർക്കിയിലേക്ക് രക്ഷാദൗത്യ സംഘത്തെ ഇന്ത്യ അയച്ചിരുന്നു. മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ്സ്‌ക്വാഡ് അടക്കമുള്ള ദേശീയ ദുരന്ത നിവാരണസേനയുടെ സംഘം സി 17 വിമാനത്തിൽ കഴിഞ്ഞ ദിവസം ഇസ്താംബൂളിൽ എത്തി. തുർക്കിക്ക് സാധിക്കുന്ന എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments