ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചയ്‌ക്ക് മേലുള്ള മറുപടി പ്രസംഗം നടത്തും. ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിക്കാണ് പ്രസംഗം. ഇന്നലെ ലോക്‌സഭയിൽ നടത്തിയ മറുപടി പ്രസംഗത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. രാഷ്‌ട്രപതി നടത്തിയ അഭിസംബോധന കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ദിശാബോധം പകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്‌ട്രത്തിന്റെ ഭരണാധികാരിയായുള്ള ദ്രൗപദി മുർമുവിന്റെ കടന്നുവരവ് രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനം നൽകിയെനന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ വനവാസി സമൂഹത്തിന്റെ അഭിമാനവും ആത്മവിശ്വാസവും രാഷ്‌ട്രപതി വർദ്ധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അതിന് സഭയും രാജ്യവും മുർമ്മുവിനോട് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം ഇരുസഭകളെയും അഭിസംബോധന ചെയ്യും. ആദ്യ ചടങ്ങായിരുന്നു ഫെബ്രുവരി ഒന്നിന് നടന്നത്.
ലോക്‌സഭയിൽ നടത്തിയ മറുപടി പ്രസംഗത്തിൽ കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു അദ്ദേഹം. രാജ്യം പുരോഗതിയുടെ പാതയിൽ മുേന്നറുമ്പോൾ നിരാശയിൽ കഴിയുന്ന ചിലർക്ക് അത് ഉൾക്കൊള്ളാൻ സാധിക്കില്ല. കുടുംബത്തെ സംരക്ഷിക്കാനായി കോൺഗ്രസ് ശ്രമിക്കുമ്പോൾ രാജ്യത്തിനായാണ് താൻ നില കൊള്ളുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷവും മാദ്ധ്യമങ്ങളും വിചാരിച്ചാൽ തകരുന്നതല്ല തന്റെ വിശ്വാസ്യതയെും അദ്ദേഹം വ്യക്തമാക്കി. അഴിമതി രാഷ്‌ട്രീയത്തിലാണ് കോൺഗ്രസിന് താത്പര്യമെന്നും അതാണ് അവരുടെ തകർച്ചയ്‌ക്ക് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇഡിയ്‌ക്ക് മാത്രമാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനായത്. രാഹുൽ ഉറങ്ങുന്നത് കൊണ്ടാകും സഭയിൽ കാണത്തതെന്നും മോദി പരിഹസിച്ചിരുന്നു.
Comments