ഇസ്ലാമാബാദ്: പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു ഫെബ്രുവരി എട്ടിന് തുർക്കി സന്ദർശനത്തിന് പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് തയ്യാറെടുത്തിരുന്നു. എന്നാൽ ഈ സമയത്താണ് ലോകത്തെ നടുക്കിയ ഭൂകമ്പം തുർക്കിയിൽ നടന്നത്. 16000ത്തോളം പേർ മരണമടഞ്ഞ ഭൂകമ്പ ഭൂമിയിൽ തുർക്കി പ്രസിഡന്റും വൈസ് പ്രസിഡന്റും പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ തൽക്കാലം സന്ദർശനം മാറ്റിവെക്കണമെന്ന് തുർക്കി ഭരണകുടം ഷെരീഫിനോട് ആവശ്യപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയിൽ ഹെലികോപ്റ്ററിന് പറക്കാൻ കഴിയാത്തതിനാലാണ് സന്ദർശനം മാറ്റിവെച്ചുതെന്നാണ് പാക്ക് വിദേശകാര്യ മന്ത്രാലയം പറയുന്നത്.
തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടർന്ന് തുർക്കി വലിയ മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സിറിയ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി തുർക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവർത്തകരെയും അയച്ചു കൊണ്ടിരിക്കുകയാണ്.
ഭൂകമ്പം ബാധിച്ച രാജ്യം സന്ദർശിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നുവെന്ന് പാക്കിസ്താൻ ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബ് ട്വീറ്റ് ചെയ്തിരുന്നു. ഭൂകമ്പ ബാധിതരെ സഹായിക്കാൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനിച്ചതായി മറ്റൊരു ട്വീറ്റിൽ ഔറംഗസേബ് അറിയിച്ചു.
Comments