മുംബൈ : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ്. 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായും ഇതിന്റെ ഭാഗമായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതായും കുറ്റപത്രത്തിൽ പരാമർശിച്ചു.
നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് പിഎഫ്ഐ ഭീകരരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. മസർ ഖാൻ, മോമിൻ മിസ്ത്രി, ആസിഫ് ഹുസൈൻ, സാദിഖ് ഷെയ്ഖ്, മുഹമ്മദ് ഇഖ്ബാൽ ഖാൻ, ആസിഫ് ഖുസൈൻ ഖാൻ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവരെ ഏജൻസികൾ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ സമർപ്പിച്ച കുറ്റപ്പത്രത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
വിവിധ ഗ്രൂപ്പുകളിൽ ശത്രുത വളർത്തുന്നതിനും സംസ്ഥാനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിന് ഗൂഢാലോചന നടത്തുകയും ചെയ്തതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവധ വകുപ്പുകൾ പ്രകാരവും നിയമവിരുദ്ധ പ്രവർത്തന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 2-ന് സമർപ്പിച്ച കുറ്റപ്പത്രത്തിൽ ‘ഇന്ത്യ 2047- ഇന്ത്യ ഇസ്ലാമിന്റെ ഭരണത്തിലേക്ക്’ എന്ന രേഖ കണ്ടെടുത്തിരുന്നു.
പ്രതികൾ ലക്ഷ്യങ്ങൾ നേടുന്നതിനായി നിരവധി പരിശീലനങ്ങൾ ആരംഭിച്ചിരുന്നതായും എടിഎസ് പറയുന്നു. അവസാന ക്ലാസ്സുകൾ എടുക്കുന്നതിനായി അറസ്റ്റിലായ അഞ്ച് ഭീകരരെ നിയോഗിച്ചിരുന്നതായും രേഖകളിൽ പറയുന്നുണ്ട്. ഇന്ത്യയെ തകർക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മറ്റ് വിദേശ രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാൻ ശ്രമിക്കുന്നതായും എടിഎസ് പറഞ്ഞു.
Comments