കൊൽക്കത്ത: അനധികൃതമായി കൈവശം വെച്ച ഒരു കോടിയിലധികം പണം കൊൽക്കത്തയിൽ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും പണം പിടിച്ചെടുത്തത്. കൊൽക്കത്തയിലെ ഗരിയാഹട്ടിലാണ് സംഭവം നടന്നത്.
സംഭവത്തിൽ മതിയായ രേഖകൾ നൽക്കാത്തതിനാൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരേ പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ
എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കള്ള കടത്തും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നതുമായ കേസുകൾ ബംഗാളിൽ വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കൽക്കരി കടത്തുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രമുഖ വ്യവസായി മഞ്ജിത് സിംഗിന്റെ ഓഫീസിൽ നിന്ന് വൻ തുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാളിലെ നിരവധി രാഷ്ട്രീയ പ്രമുഖരുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
Comments