തിരുവനന്തപുരം: പത്താം തീയതിയായിട്ടും കെഎസ്ആർടിസിയ്ക്ക് ശമ്പളം നൽകാതെ പിണറായി സർക്കാർ. അഞ്ചാം തീയതിയ്ക്ക് മുൻപ് ശമ്പളം നൽകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ഈ മാസം 30 കോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. അതിനിടെ കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചത്.
കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ മുതൽ വരുമാനത്തിന് ആനുപാതികമായാകും ജീവനക്കാർക്ക് ശമ്പളം നൽകു എന്നാണ് കെഎസ്ആർടിസി ഹൈക്കോടതിയിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതെന്നാണ് വിവരം.
ഫണ്ടില്ലാത്തതിനെപ്പറ്റി ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ലെന്നും വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞതായാണ് വിവരം.
Comments