ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി തുടർന്നിരുന്നെങ്കിൽ പാകിസ്താൻ ഇന്നത്തെ നിലയിൽ കാണില്ലായിരുന്നെന്ന് പാക് മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്വ. പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബജ്വ.
ഇമ്രാന്റെ അസഭ്യം നിറഞ്ഞ സംസാര ശൈലിയെ കുറിച്ചും ബജ്വ തുറന്നടിച്ചു. മന്ത്രിസഭാ യോഗത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പരാമർശിക്കാൻ ഖാൻ പഞ്ചാബിയിലെ അസഭ്യ പദം ഉപയോഗിച്ചതായും ബജ്വ പറഞ്ഞു. അന്ന് ഇമ്രാൻ മന്ത്രി സഭയിലുണ്ടായിരുന്ന ഒരു മന്ത്രിതന്നെയാണ് ഇക്കാര്യം സൗദി അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും ബജ്വ വെളിപ്പെടുത്തി.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാൻ രാജി വെച്ചതിനെ കുറിച്ചും അഭിമുഖത്തിൽ ബജ്വ പരാമർശിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇമ്രാൻഖാൻ പ്രവർത്തിച്ചത്. തന്റെ രാജിയിലൂടെ രാജ്യത്തിന് മഹത്തായ കാര്യങ്ങൾ ചെയ്തു എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ബജ്വ വിമർശിച്ചു.
രാജി വെച്ചതിനെ തുടർന്ന് ഇമ്രാൻ പാക് സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. തന്നെ എല്ലാ ഇടങ്ങളിലും സൈന്യം വേട്ടയാടുകയാണെന്നും മുൻപ് ഒരു പാക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അധികാരം ഒഴിഞ്ഞതിനെ തുടർന്ന് ഇന്ത്യന്‍ വിദേശ നയത്തെ പ്രശംസിച്ച് ഇമ്രാൻ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.
Comments