മുംബൈ : ഇന്ത്യയുടെ പുരോഗതി പ്രതിഫലിപ്പിക്കുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകൾക്ക് മഹാരാഷ്ട്രയിൽ ഫ്ളാഗോഫ് നടത്തി പ്രധാനമന്ത്രി നരേന്ദ്രര മോദി. മുംബൈ ശൈനഗർ- ഷിർദ്ദി വന്ദേഭാരത് എക്സ്പ്രസ്സിനും മുംബൈ-ഷോളാപൂർ എക്സ്പ്രസ്സിനുമാണ് പ്രധാനമന്ത്രി ഫ്ളാഗോഫ് നടത്തിയത്. നിലവിൽ 10 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്.
ആദ്യമായാണ് രാജ്യത്ത് രണ്ട് വന്ദേഭാരത് ട്രെയിനുകൾക്ക് ഒരേ ദിവസം ഫ്ളാഗോഫ് നടത്തുന്നത്. വന്ദേഭാരത് ട്രെയിൻ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഒരു പോലെ പ്രയോജനകരമാണ്. കൂടാതെ കർഷകർക്കും തീർത്ഥാടകർക്കും ഒരുപോലെ ഫലപ്രദമാണ് വന്ദേഭാരത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗോഫ് നിർവ്വഹിച്ച് സംസാരിക്കുകയായാരുന്നു അദ്ദേഹം.നിലവിൽ വന്ദേഭാരത് ട്രെയിനുകൾ 17 സംസ്ഥാനങ്ങളെയും 108 ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗങ്ങളെല്ലാം അവരവരുടെ നഗരങ്ങളിലേക്ക് വേണ്ടി വന്ദേഭാരത് ട്രെയിനുകൾ ആവശ്യപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളുടെ ആവശ്യകത കൂടിവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് എക്സ്പ്രസ് മഹാരാഷ്ട്രയിലെ നാസിക്, ത്രയംബകേശ്വർ, സായിനഗർ ഷിർദി, ഷാനി സിംഗപൂർ എന്നിവിടങ്ങളിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ട്രെയിൻ സജ്ജീകരിച്ചിരിക്കുന്നത്, ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യാൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് സാധിക്കും.
Comments