ന്യുഡൽഹി: മതന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന, നൂറ്റിപത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. സെന്റർ ഫോർ പോളിസി അനാലിസിസ് നടത്തിയ സർവേയിൽ മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ഉയർന്ന സ്വീകാര്യതയാണുള്ളത്. വിവിധ രാജ്യങ്ങളിലെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിന്റെ വ്യാപനത്തെക്കുറിച്ച് ലോക സമൂഹത്തെ ബോധവത്കരിക്കുക എന്നതാണ് സിപിഎയുടെ ആഗോള ന്യൂനപക്ഷ റിപ്പോർട്ടിന്റെ ലക്ഷ്യം. ദക്ഷിണ കൊറിയ, ജപ്പാൻ, പനാമ, യു.എസ്. മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത്, യു.കെയും യു.എ.ഇയും യഥാക്രമം 54, 61 സ്ഥാനങ്ങളിൽ വരുന്നു.
ഇന്ത്യയുടെ ന്യൂനപക്ഷ നയം വൈവിധ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണെന്നും ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകൾ മറ്റൊരു ഭരണഘടനയിലും ഇല്ലെന്നും മതന്യൂനപക്ഷങ്ങളുടെ സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഉന്നമനത്തിനായുള്ള പ്രത്യേക വ്യവസ്ഥകൾ ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയിൽ ഒരു മതവിഭാഗത്തിനും നിയന്ത്രണങ്ങളില്ല എന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ ന്യൂനപക്ഷ നയം മാതൃകയാക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
ആഗോളതലത്തിൽ ഇന്ത്യയെ ന്യൂനപക്ഷ ആക്രമണങ്ങളുടെ കേന്ദ്രമായി ചീത്രകരിക്കാൻ ശ്രമങ്ങൾക്കിടയിലാണ് സെന്റർ ഫോർ പോളിസി അനാലിസിസ് സർവേ റിപ്പോർട്ട് പുറത്തുവരുന്നത്യ. കേന്ദ്ര സർക്കാരിനെതിരെ സ്വീകരിക്കുന്ന വ്യാജ അജണ്ടകൾക്കിടയിലും യാഥാർത്ഥ്യങ്ങൾ പുറത്തുവരുന്നത് ഇന്ത്യൻ ഭരണകൂടത്തിന്റെ സദ്ഭരണത്തിനുള്ള അംഗീകാരമാണ്.
Comments