അങ്കാര: തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിൽ നിന്നും 160 മണിക്കൂറുകൾക്ക് ശേഷം ഒരാളെ ജീവനോടെ പുറത്തെടുത്ത് രക്ഷാപ്രവർത്തകർ. നാല് മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 35-കാരനെ ജീവിതത്തിലേക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
ഫെബ്രുവരി 5-നുണ്ടായ തുർക്കി-സിറിയ ഭൂകമ്പത്തെ തുടർന്ന് പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും രക്ഷാപ്രവർത്തകർ ജീവൻ പണയം വെച്ചാണ് നിരവധിപേരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.
ഭൂകമ്പത്തിൽ മരണസംഖ്യ 35,000 കടന്നു. പരിക്കേറ്റവരുട എണ്ണം 80,000 കടന്നു. 45 രാജ്യങ്ങളിൽ നിന്നുളള രക്ഷാപ്രവർത്തകരുടെ ദൗത്യസംഘങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്.അതിശൈത്യവും തകർന്ന റോഡുകളും രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറോഷൻ ദോസ്ത് പുരോഗമിച്ചുകോണ്ടിരിക്കുകയാണ്.
തുർക്കിയിലെ വിവിധ ഭാഗങ്ങളിൽ കരസേനയുടെ സ്പെഷ്യൽ ഫോഴ്സ് വിഭാഗങ്ങളുടെ മെഡിക്കൽ സംഘങ്ങൾ വൈദ്യസഹായം നൽകുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ആറ് രക്ഷാദൗത്യ സംഘങ്ങളാണ് തുർക്കിയിലും സിറിയയിലും പ്രവർത്തിക്കുന്നത്. തുർക്കിയിൽ മാത്രം 250 വിദഗ്ധ പരിശീലനം ലഭിച്ച ദുരന്ത നിവാരണ സേന അംഗങ്ങളാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
Mustafa Sarıgül, a 35-year-old epilepsy patient under the rubble in #Hatay, was rescued at the 149th hour.#TurkeyQuake #Turkey pic.twitter.com/BeOuQ4siBc
— Demiroren News Agency English (@dhaenglish) February 12, 2023
Comments