ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾപ്രധാനമന്ത്രിയോടൊപ്പമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരാളികളില്ലെന്നും അമിത്ഷാ പറഞ്ഞു. വേറൊരു പാർട്ടിക്കും രാജ്യത്തിലെ ജനങ്ങൾ ഇത്തരത്തിലൊരു മേൽവിലാസം നൽകിയിട്ടില്ല.
2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടിയെ ജനങ്ങൾ നിശ്ചയിക്കും. വേറൊരു പാർട്ടിക്കും രാജ്യത്തിലെ ജനങ്ങൾ ഇത്തരത്തിലൊരു മേൽവിലാസം നൽകിയിട്ടില്ല. മോദി സർക്കാരിനെ ജനങ്ങൾ പൂർണമായി സ്വീകരിച്ചെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യത്ത് നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എട്ടു വർഷത്തിനുള്ളിൽ തന്നെ രാജ്യത്തെ 60 കോടി പാവപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ബിജെപി സർക്കാരിന് കഴിഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങൾ ലോകം അംഗീകരിക്കുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.
കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും അമിത് ഷാ വിമർശിച്ചു. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും പ്രചാരണത്തിനിറങ്ങിയില്ല. എന്നാൽ ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നിവിടങ്ങളിൽതെരഞ്ഞെടുപ്പ് ഫലം വന്നാൽ ഒരിക്കൽ അവർ ശക്തരായിരുന്ന സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിന്റെ ശക്തി എന്താണെന്ന് മനസിലാക്കാൻ അവർക്ക് കഴിയുമായിരുന്നുവെന്നും ഷാ പറഞ്ഞു.
Comments