ന്യൂഡൽഹി: എയർ ഇന്ത്യ-എയർബസ് കരാർ ഒപ്പുവെച്ച് ഭാരതവും ഫ്രാൻസും. ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഈ കരാർ സഹായകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ – മേക്ക് ഫോർ ദ വേൾഡ്’ എന്ന കാഴ്ചപ്പാടിന് കീഴിൽ എയ്റോസ്പേസ് നിർമ്മാണത്തിൽ അവസരങ്ങളുടെ പുതിയ വാതായനങ്ങൾ തുറക്കുകയാണെന്നും ഉഡാൻ സ്കീം വഴി രാജ്യത്തിന്റെ വിദൂര ഭാഗങ്ങൾ എയർ കണക്റ്റിവിറ്റി വഴി ബന്ധിപ്പിക്കുകയും ഇത് മുഖേന രാജ്യത്തെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനം ഉയർത്താൻ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഫ്രഞ്ച് എയ്റോസ്പേസ് കമ്പനി ഇന്ത്യയുമായുള്ള സഹകരണത്തിന്റെ പുതിയ മേഖലകൾ വികസിപ്പിക്കുന്നതിന് പൂർണ്ണമായും സമർപ്പിതരാണെന്ന് എയർ ഇന്ത്യ-എയർബസ് കരാർ തെളിയിക്കുന്നതായി ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഞങ്ങൾ ഇന്ത്യയ്ക്കൊപ്പം വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യൻ ജനതയുടെ സാധ്യതകൾ കണക്കിലെടുത്ത് കൂടുതൽ മുന്നോട്ട് പോകാൻ ഞങ്ങൾക്ക് ലഭിച്ച ചരിത്രപരമായ അവസരമാണ് ഇത്. ഫ്രാൻസ് സന്ദർശിക്കാനും ഫ്രഞ്ച്-ഇന്ത്യൻ സൗഹൃദത്തിന്റെ ഭാഗമാകാനും ഭാരതത്തിലെ ജനങ്ങളെ ക്ഷണിക്കുകയാണെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്ത വെർച്വൽ പരിപാടിയിലാണ് കരാർ സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. കേന്ദ്ര വ്യോമയാന മന്തി ജ്യോതിരാദിത്യ സിന്ധ്യ, മുതിർന്ന വ്യവസായി രത്തൻ ടാറ്റ, ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, എയർബസ് ചീഫ് എക്സിക്യൂട്ടീവ് ഗില്ലൂം ഫൗറി എന്നിവർ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്തു.
‘ഞങ്ങൾ എയർബസുമായി വളരെ നല്ല ബന്ധമാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും സാന്നിധ്യത്തിൽ എയർബസിൽ നിന്ന് 250 വിമാനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കരാർ ഒപ്പിട്ടതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 40 എ350 വൈഡ് ബോഡി അൾട്രാ ലോംഗ് റേഞ്ച് വിമാനങ്ങളാണ് കരാറിൽ ഉൾപ്പെടുന്നത്. ബാക്കിയുള്ളവ വീതി കുറഞ്ഞ വിമാനങ്ങളായിരിക്കും. അതിനുശേഷം കപ്പൽ ഓർഡറുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലേക്ക് കടക്കും’- ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ അറിയിച്ചു.
Comments