ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഇടപാടുകളിലൊന്ന് നടത്തി ചരിത്രം കുറിച്ച് ടാറ്റാ ഗ്രൂപ്പ്. ഫ്രാൻസിന്റെ എയർബസിൽ നിന്ന് 250 വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങിയത്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ എ320 നിയോ ഫാമിലി ജെറ്റ്ലൈനുകളുടെ വകഭേദങ്ങളാണ് ഇടപാടിലുള്ളത്. ഇതിൽ 40 എ350 വൈഡ് ബോഡി ലോംഗ് റേഞ്ച് വിമാനങ്ങളും 210 നാരോ ബോഡി വിമാനങ്ങളും ഉൾപ്പെടുന്നുണ്ട്.
100 ബില്യൺ ഡോളറിലധികമാണ് എയർബസുമായുള്ള കരാറിലൂടെ പ്രതീക്ഷിക്കുന്നത്. 470 വിമാനങ്ങൾക്കായുള്ള എയർ ഇന്ത്യയുടെ വലിയ ഓർഡിനന്റിന്റെ ഭാഗമാണിത്. ബോയിംഗിൽ നിന്നുമുള്ള 220 വിമാനങ്ങളുടെ ഓഡറുകളും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.
വ്യോമയാന മേഖലയിൽ മുന്നിൽ നിൽക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 2,500 വിമാനങ്ങൾ ആവശ്യമായി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments