വാഷിംഗ്ടൺ : ജയിലിൽ കിടക്കുന്ന സ്ത്രീകൾക്ക് ഹിജാബ് വാങ്ങാൻ സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പരസ്യം .ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയാണ് ഇത്തരമൊരു പരസ്യത്തിനു പിന്നിൽ .
യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള സാമൂഹിക നീതി/മനുഷ്യാവകാശ സംഘടനയാണ് തങ്ങളെന്ന് സംഘടന സ്വയം അവകാശപ്പെടുന്നുണ്ട് . യുഎസ് ജയിലുകളിലെ മുസ്ലീം തടവുകാർക്ക് ഹിജാബ് വാങ്ങാൻ പണം ആവശ്യപ്പെട്ടാണ് സംഘടന പരസ്യം നൽകിയിരിക്കുന്നത് .
“ഒരു മുസ്ലീം സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വം ഉറപ്പിക്കുന്ന ഒരു മാർഗമാണിത്. ഞങ്ങളെ സഹായിക്കൂ, അവരെ സഹായിക്കൂ.” ഹിജാബ് ധരിച്ചിരിക്കുന്ന സ്ത്രീയുടെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന പരസ്യത്തിലെ വാചകങ്ങളാണിത് .
യുഎസിലെ തടവുകാരിൽ 10 ശതമാനം മുസ്ലീങ്ങളാണ് . . ഈ മുസ്ലീങ്ങൾക്ക് ‘സൗജന്യമായി മതപരമായ സാമഗ്രികൾ വിതരണം’ ചെയ്യുന്നതിനായി ഒരു മുസ്ലീം പ്രിസണർ സപ്പോർട്ട് പ്രോജക്റ്റ് ഈ സംഘടന നടത്തുന്നുണ്ട് . ‘ഖുർആനുകൾ, ഇസ്ലാമിക സാഹിത്യങ്ങൾ, ഹിജാബുകൾ, പ്രാർത്ഥന പായകൾ എന്നിവ ഇവർ ജയിലുകളിലേക്ക് വിതരണം ചെയ്യുന്നു. ഇതിനായാണ് ഇവർ പണം ആവശ്യപ്പെടുന്നതും.
യുഎസിലെ ജയിലുകളിൽ സംഘടന മതപരിവർത്തന പരിപാടി നടത്തുകയും സംഭാവനകളിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് മറ്റ് തടവുകാരെ ഇസ്ലാം മതത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. സംഭാവനകൾ ശേഖരിക്കുന്നതിനായി സംഘടനയ്ക്ക് ഇന്ത്യയിൽ 39 വ്യത്യസ്ത സെറ്റുകളിലായി 200-ലധികം പരസ്യങ്ങളുണ്ട്. മതഗ്രന്ഥങ്ങൾ, വൃത്തിയുള്ള ജയിൽ പ്രാർത്ഥനാ മുറികൾ, ഹിജാബുകൾ, പ്രാർത്ഥനയ്ക്കുള്ള റഗ്ഗുകൾ, പെരുന്നാൾ ഭക്ഷണം എന്നിവയ്ക്കാണ് പരസ്യങ്ങൾ സംഭാവന ആവശ്യപ്പെട്ടത്. എന്നാൽ ജയിലിൽ കിടക്കുന്നവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചോ പുനരധിവാസത്തെക്കുറിച്ചോ പറയുന്ന ഒരു പരസ്യം പോലും കാണാനാകില്ല.
മുസ്ലീം തടവുകാരെ കൂടുതൽ മതവിശ്വാസികളാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും പറയപ്പെടുന്നു . സംഘടന ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും ഇടപെടുന്നുണ്ട് . ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങളെ ആകർഷിക്കുന്നതിനായി സംഘടന പരസ്യങ്ങൾ നൽകുന്നുണ്ട്. അതിനായി അവർ മോദി വിരുദ്ധ പ്രസ്താവനകളും ഉപയോഗിക്കുന്നു.
അമേരിക്കയിൽ ഹിന്ദുത്വം പടരുന്നതിനെ കുറിച്ചും, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുമൊക്കെ സംഘടന ട്വീറ്റ് ചെയ്തിട്ടുണ്ട് .കശ്മീരുമായോ ഇന്ത്യയുമായോ യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കായി ഉപയോഗിക്കുന്നു
ഡോ. സാഹിദ് ബുഖാരിയാണ് ഈ സംഘടനയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറും . പാകിസ്താനിൽ ജനിച്ച ബുഖാരി പലപ്പോഴും ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഹിന്ദു വിരുദ്ധ പ്രൊഫസർ ഓഡ്രി ട്രഷ്കെയുടെ റിപ്പോർട്ടും ബുഖാരി പങ്കുവെച്ചിട്ടുണ്ട്.
Comments