ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല. ഡൽഹിയിൽ ലീവിങ്ങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞിരുന്ന 25 കാരിയായ പങ്കാളിയെ ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശിനിയായ നിക്കിയാദവിനെയാണ് പങ്കാളിയായ സഹിൽ ഗെലോട്ട് കൊലപ്പെടുത്തിയത്. ഡൽഹിയെ ഞെട്ടിച്ച ശ്രദ്ധ വധക്കേസിന് സമാനമാണ് നിക്കിയുടെ കൊലപാതകവും.
യുവതിയെ മൊബൈൽ ഫോണിന്റെ ഡാറ്റാ കേബിൾ ഉപയോഗിച്ചാണ് പങ്കാളി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതിയായ സാഹിൽ ഗെലോട്ട് പോലിസിന് മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
സാഹിൽ ഗെലോട്ട് നിക്കിയെ കൊലപ്പെടുത്തിയ കാർ കണ്ടെടുത്തതായി ഡൽഹി ക്രൈംബ്രാഞ്ച് അറിയിച്ചു. ന്യൂഡൽഹിയിലെ നജഫ്ഗഡ് ഏരിയയിലെ ഫ്രീസറിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവം രണ്ട് മൂന്ന് ദിവസം മുമ്പാണ് നടന്നതെന്ന് ഡിസിപി വ്യക്തമാക്കി
നിക്കിയുടെ മൃതദേഹം ധാബയിലെ ഭക്ഷണശാലയിലൊളിപ്പിച്ച് സാഹിൽ നേരെ പോയത് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ്. സാഹിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്നറിഞ്ഞ് നിക്കി സാഹിലിനെ ഫോണിൽ ബന്ധപ്പെടുകയും സാഹിൽ മറ്റൊരു വിവാഹം കഴിക്കുന്നതിൽ എതിർപ്പ് ഉന്നയിക്കുകയും തന്നെ എത്രയും പെട്ടന്ന് നിയമപരമായി വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിൽ രോഷാകുലനായ സാഹിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിക്കിയെ കൊലപ്പെടുത്തി മൃതദേഹം തന്റെ ധാബയിലെ ഫ്രീസറിൽ ഒളിപ്പിക്കുകയായിരുന്നു.
കൊലപാതകത്തെക്കുറിച്ച് സാഹിൽ പോലീസിനോട് വിശദമായി വെളുപ്പെടുത്തിയത് ഇപ്രകാരമാണ്. കാമുകിയും തന്റെ ലീവിങ്ങ് ടുഗതർ പങ്കാളിയുമായ നിക്കിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുൻ സീറ്റിൽ വെച്ച് 40 കിലോമീറ്ററോളം ഡൽഹിയിൽ ചുറ്റിക്കറങ്ങിയതായും യാത്രയ്ക്കിടെ കാറിൽവെച്ച് വിവാഹക്കാര്യത്തെക്കുറിച്ച് ഇരുവരും വഴക്കിടുകയും തുടർന്ന് മൊബൈൽ ഡാറ്റ കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ച് നിക്കിയെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹവുമായി ചുറ്റിക്കറങ്ങുകയും ഒടുവിൽ തന്റെ ധാബയിലെ ഫ്രിഡ്ജിൽ മൃതദേഹം ഒളിപ്പിക്കുകയും ചെയ്തുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ മകളെ കൊലപ്പെടുത്തിയ സഹിൽ ഗെലോട്ടിനെ മരണം വരെ തൂക്കിലേറ്റണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ഇന്നലെയാണ് എന്റെ മകളുടെ മരണം ഞങ്ങൾ അറിഞ്ഞത്, ഒന്നര മാസം മുമ്പ് അവൾ ഞങ്ങളെ കണ്ടിരുന്നെന്നും, ഇന്നലെ മാധ്യമങ്ങോട് സംസാരിക്കവെ നിക്കി യാദവിന്റെ പിതാവ് സുനിൽ യാദവ് പറഞ്ഞു.
Comments