ന്യൂഡൽഹി : സംസ്ഥാനത്തെ എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്ന് ഓർമ്മിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വികസനത്തിന്റെ പാതയിലുടെ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന സർക്കാരിനാകണം വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പരാമർശിച്ചു. ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ നടക്കവെയാണ് അമിത് ഷാ ഇക്കാര്യം സൂചിപ്പിച്ചത്. രാവിലെ ഏഴു മുതൽ വൈകിട്ട് നാല്മണി വരെയാണ് പോളിംഗ് ബൂത്തിൽ വോട്ടുകൾ രേഖപ്പെടുത്താവുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഈ വർഷം 28.14 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 14,15,233 പുരുഷന്മാരും 13,99,289 സ്ത്രീകളും 62 ട്രാൻസ്ജൻഡർമാരുമാണ് ഉൾപ്പെടുന്നത്. 3,337 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുമായി 97 വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പടെ സജ്ജമാക്കിയിട്ടുണ്ട്. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ 18-നും 19-നും ഇടയിൽ പ്രായമുള്ള 94,815 പോരാണ് വോട്ട് ചെയ്യുവാനുള്ളത്. 22-നും 29-നും ഇടയിൽ പ്രായമുള്ള 6,21,505 പേരും വോട്ട് രേഖപ്പെടുത്താനുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം വോട്ട് രേഖപ്പെടുത്തുവാനുള്ളത് 40-നും 59-നും ഇടയിൽ പ്രായമുള്ളവരാണ്. ഏകദേശം 9,81,089 ആളുകളാണ് വോട്ടുകൾ രേഖപ്പെടുത്താനുള്ളത്.
60 നിയമസഭാ സീറ്റുകളിലേക്കായി 259 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും.
Comments