ശ്രീനഗർ: കശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞു കയറിയ ഭീകരനെ സൈന്യം വധിച്ചു. സെയ്ദ്‌പോര ഏരിയയിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പോലീസ് നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഓപ്പറേഷൻ ആരംഭിച്ചതെന്ന് കശ്മീർ സോൺ പോലീസ് പറഞ്ഞു.
ഭീകരനുമായി ഏറ്റുമുട്ടൽ നടന്നിടത്ത്
രണ്ട് റൈഫിൾ, വെടിമരുന്ന്, കറൻസി നോട്ടുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രദേശത്ത് സൈന്യവും പോലീസും സംയുക്ത തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കശ്മീർ പോലീസ് പറഞ്ഞു.
അടുത്തിടെ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ സംശയാസ്പദമായ രീതിയിൽ വാഹനം കണ്ടെത്തുകയും. തുടർന്ന് പരിശോധനിയ്‌ക്കായി വാഹനത്തിനുള്ളിൽ പ്രവേശിച്ചതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ സേനയും വെടിയുതിർത്തു.
Comments