ഇസ്ലാമാബാദ് : തബ്ലീഗി ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി . കറാച്ചിയിൽ നടന്ന ഇജ്തെമ എന്ന സമ്മേളനത്തിലാണ് അഫ്രീദി പങ്കെടുത്തത് . ഈ വാർഷിക ഇജ്തേമയിൽ, പങ്കെടുത്ത് അഫ്രീദി ചായ കുടിക്കുന്നതിന്റെയും , ഉറങ്ങുന്നതിന്റെയും ചിത്രങ്ങളും പുറത്ത് വന്നു.
2021-ൽ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചിരുന്നു . ‘ഭീകരതയുടെ കവാടം’ എന്നാണ് സൗദി അറേബ്യ ഈ ഇസ്ലാമിക സംഘടനയെ വിശേഷിപ്പിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ, അതിന്റെ പ്രവർത്തനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളും ഉയർന്നുവരുന്നു.
തബ്ലീഗി ജമാഅത്തിന്റെ വാർഷിക ഇജ്തേമയിൽ ആയിരക്കണക്കിന് മുസ്ലീങ്ങൾ പങ്കെടുത്തിരുന്നു. അഫ്രീദിയെ കൂടാതെ സിന്ധ് ഗവർണർ കമ്രാൻ തെസ്രി, എംക്യുഎം നേതാവ് ഖാലിദ് മഖ്ബൂൽ സിദ്ദിഖി എന്നിവരും ഇജ്തേമയിൽ പങ്കെടുത്തു.
‘മുസ്ലീങ്ങളെ യഥാർത്ഥ മുസ്ലീങ്ങളാക്കുന്നത് ഇജ്തെമ ആണെന്നാണ് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. . ഇസ്ലാമിക സംഘടനകൾ മുസ്ലീങ്ങൾക്കായി സംഘടിപ്പിക്കുന്ന ഇസ്ലാമിക സംഗമമാണിത്. ലോകമെമ്പാടുമുള്ള തബ്ലീഗി ജമാഅത്തിന്റെ ഒരു പ്രധാന പരിപാടിയായി ഇത് കണക്കാക്കപ്പെടുന്നു.
മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാമിന്റെ വഴികളിലേക്ക് എത്താൻ എല്ലാവരെയും പ്രേരിപ്പിക്കുന്ന ആഗോള ഇസ്ലാമിക പ്രസ്ഥാനമാണ് തബ്ലീഗി ജമാഅത്ത്. ഈ സ്ഥാപനം വസ്ത്രധാരണത്തിലും വ്യക്തിപരമായ പെരുമാറ്റത്തിലും ശരീയത്ത് പിന്തുടരുന്നു . .
കൊറോണ കാലത്ത് ഡൽഹിയിലും ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചു. 2020 മാർച്ച് ആദ്യ പകുതിയിൽ നിസാമുദ്ദീൻ മർകസിലാണ് സംഭവം. ചടങ്ങിൽ പങ്കെടുത്തവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവരുമായി സമ്പർക്കം പുലർത്തിയ മറ്റ് ആളുകൾക്കും കൊറോണ പോസിറ്റീവ് ആണെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത് .
രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മൊത്തം 14,378 കൊറോണ വൈറസ് കേസുകളിൽ ഏകദേശം 30% അതായത് 4291 കേസുകൾ ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ തബ്ലീഗി ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് ഉണ്ടായത്.
Comments