സിഡ്നി: ഓസ്ട്രേലിയൻ സർവ്വകലാശാലകളെ ഇന്ത്യൻ മണ്ണിലേക്ക് സ്വാഗതം ചെയ്യ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള സഹകരണത്തിലൂടെ നൈപുണ്യവും മത്സര ക്ഷമതയുമുള്ള ഉദ്യോഗാർത്ഥികളെ ലോകത്തിന് സംഭാവന ചെയ്യാൻ സാധിക്കും. നിലവിൽ ഒരു മില്യണിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്ട്രേലിയയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്ന റൈസിന@ സിഡ്നി സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓസ്ട്രലിയൻ സ്ട്രാറ്റജി ഇൻസ്റ്റിറ്റ്യൂട്ടും (എഎസ്പിഐ) ഇന്ത്യൻ ഓബ്സേർവർ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായാണ് പിരിപാടി സംഘടിപ്പിച്ചത്.
രാജ്യം നടപ്പ് സാമ്പത്തിക വർഷം എഴ് ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വരുന്ന അഞ്ച് വർഷങ്ങളിൽ വളർച്ച നിരക്ക് ഒൻപത് ശതമാനമാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യം. രാജ്യത്തിന്റെ നിക്ഷേപക കാലവസ്ഥയിലും ഇതിന്റെ പ്രതിഫലനം കാണാം. വിദേശ നിക്ഷപത്തിലും ഈ മാറ്റങ്ങൾ പ്രകടമാണ്. ഇന്ത്യൻ സംരംഭങ്ങൾക്കും ലഭിക്കുന്ന നിക്ഷേപത്തിന്റെ അനുപാതത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ നിലവിൽ വന്നതിന് ശേഷം വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെട്ടതായി മന്ത്രി പറഞ്ഞു. 2022 ഡിസംബർ 29- നാണ് ഇന്ത്യ- ഓസ്ട്രേലിയ വ്യാപാര കരാർ നിലവിൽ വന്നത്. പരിപാടിൽ ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉന്നത നയന്ത്ര ഉദ്യോഗസ്ഥരും സംരംഭകരും പങ്കെടുക്കുന്നുണ്ട്.
Comments