ഇസ്താംബൂൾ : തുർക്കി- സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 45,000 കടന്നു. ദുരന്ത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. റിക്ടർ സ്‌കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം 40-ലധികം തുടർ ഭൂചലനങ്ങളാണ് പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആയിരത്തോളം കെട്ടിടങ്ങൾ തകർന്നിരുന്നു. 1,20,000-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അന്താരാഷ്‌ട്ര രക്ഷാസംഘങ്ങളിൽ പലരും ദുരന്തബാധിത പ്രദേശത്തു നിന്നും തിരികെ മടങ്ങിയെങ്കിലും ഇന്ത്യൻ മെഡിക്കൽ സംഘവും എൻഡിആർഎഫ് സംഘവും ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.ദുരന്തം നടന്ന് 11 ദിവസത്തിന് ശേഷം മൂന്ന് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പലരെയും ജീവനോട് കണ്ടെടുക്കുന്നുണ്ട്.
തുർക്കിയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ഭൂകമ്പത്തിൽ 2,64,000-ലധികം കെട്ടിടങ്ങളാണ് തകർന്നത്. നിരവധി ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
Comments