ജയ്പൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ രാജസ്ഥാനിലെ ഏഴ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. സംസ്ഥാനത്തെ സവായ്, മധോപൂർ, ഭിൽവാര, ബുന്ദി, ജയ്പൂർ, കോട്ട എന്നീ ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. മുൻപ് അറസ്റ്റ് ചെയ്ത പിഎഫ്ഐ ഭീകരരുടെ താമസസ്ഥലത്തും വാണിജ്യ സ്ഥാപനങ്ങളിലും ഏജൻസി തിരച്ചിൽ നടത്തി.
പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും എയർഗൺ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
പിഎഫ്ഐ പ്രവർത്തകരായ സാദിഖ് സറാഫ്, മുഹമ്മദ് ആസിഫ് എന്നിവരും നിരോധിത സംഘടനകളുടെ ഭാരവാഹികളും മറ്റ് അംഗങ്ങളും പങ്കുചേർന്ന് നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
Comments