ന്യൂഡൽഹി: ജെഎൻയുവിലെ ഛത്രപതി ശിവജിയുടെ ഛായാചിത്രം തകർത്ത് ഇടത് ഗുണ്ടകൾ. ജെഎൻയു സ്റ്റുഡൻഡ്‌സ് യൂണിയൻ ഓഫീസിൽ സ്ഥാപിച്ച ചിത്രമാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
സംഭവത്തിൽ പ്രതിഷേധവുമായി എബിവിപി രംഗത്തുവന്നു. തകർക്കപ്പെട്ട ശിവജിയുടെ ചിത്രവുമായി എബിവിപി പ്രവർത്തകർ ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം അർദ്ധരാത്രിവരെ നീണ്ടുനിന്നു.
जेएनयू छात्र संघ कार्यालय में वामपंथियों के द्वारा वीर शिवाजी के तस्वीर से माला उतारा गया और तस्वीर को उठा के फेंक दिया गया तथा वहां लगे अन्य महापुरुषों की तस्वीरों को भी फेंका गया।
अभाविप इसकी निंदा करती है एवं कारवाई की मांग करती है।#वीर_शिवाजी_का_अपमान_नही_सहेगा_हिंदुस्तान pic.twitter.com/J8JEz2pA0h— ABVP JNU (@abvpjnu) February 19, 2023
ശിവജി ജയന്തിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികൾ ജെഎൻയു ക്യാമ്പസിലെ യൂണിയൻ ഓഫീസിൽ ഛത്രപതി ശിവജിയുടെ ചിത്രം സ്ഥാപിച്ചത്. പിന്നാലെ വൈകുന്നേരത്തോടെ ചിത്രം തകർക്കപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതികരിക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ തയ്യാറായിട്ടില്ല.
കഴിഞ്ഞ മാസം ജനം വാർത്താ സംഘത്തിന് നേരെയും ജെഎൻയുവിൽ ഇടത് വിദ്യാർത്ഥി സംഘടനകൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. ജനം ഡൽഹി ബ്യൂറോ ചീഫ് ഗൗതം അനന്ത നാരായൺ അടക്കമുള്ളവർക്ക് മർദ്ദനമേറ്റു.
Comments