ബെംഗളൂരു : ‘ചന്ദ്രയാൻ-3ന്റെ ലാൻഡർ’ പരീക്ഷണം വിജയകരമായി പൂർത്തിയായെന്ന് ഐ എസ് ആർ ഓ അറിയിച്ചു. ജനുവരി 31-നും ഫെബ്രുവരി 2-നും ഇടയിൽ ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ വച്ചാണ് പരീക്ഷണം നടന്നത്.
ഉപഗ്രഹ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും വിവിധ ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുകളിൽ അത് നടത്തുന്ന പ്രതികരണവും കണ്ടെത്തുന്നതിനാണ് പരീക്ഷണം നടത്തിയതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഇന്ത്യയുടെ ഉപഗ്രഹനിർമാണത്തിന്റെ നാഴികക്കല്ലായിരിക്കും ഇതെന്നും ഐഎസ്ആർഒ പറഞ്ഞു.
ബഹിരാകാശ ഏജൻസിയുടെ ഔദ്യോഗിക കണക്കുപ്രകാരം ചന്ദ്രയാൻ-3 നു മൂന്നു ഘട്ടങ്ങളാണുള്ളത് പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവർ മൊഡ്യൂൾ എന്നിവയാണ് പ്രധാന മൊഡ്യൂളുകൾ. ഇവയ്ക്കൊപ്പം റേഡിയോ ഫ്രീക്വൻസി ആശയവിനിമയ സംവിധാനങ്ങൾ കൂടി സ്ഥാപിക്കുവാൻ ശ്രമിക്കുന്നുണ്ട്.
ചന്ദ്രോപരിതലത്തിലേക്ക് സുരക്ഷിതമായി ഇറങ്ങുവാനും പരിശോധന നടത്തുവാനും കഴിവുണ്ടായിരുന്നു ചന്ദ്രയാൻ 2-ന്റെ തുടർ ദൗത്യമാണ് ചന്ദ്രയാൻ 3. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജൂണിൽ വിക്ഷേപിക്കും.
Comments