ഇൻസ്ലാമാബാദ്: പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് അറസ്റ്റിലായേക്കുമെന്നു റിപ്പോർട്ട്. സ്വന്തം പാർട്ടിയായ തെഹ്രീകെ ഇൻസാഫിനു (പിടിഐ) വേണ്ടി വിദേശഫണ്ട്സ്വീകരിച്ചതിൽ ക്രമക്കേടുണ്ടന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) അന്വേഷണം ആരംഭിച്ചിരുന്നു.അറസ്റ്റിനായി നാലംഗ സംഘത്തെ എഫ്ഐഎ രൂപീകരിച്ചെന്നും ഡയറക്ടർ ജനറലിൽനിന്ന് അന്തിമാനുമതി തേടിയിരിക്കുകയാണന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഇമ്രാനും മറ്റു പത്തുപേരും ഒരു സ്വകര്യ ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് ഫോറിൻ എക്സ്ചേഞ്ച് ആക്ട് ലംഘിച്ചെന്നാണ് കേസ്. പിടിഐയുടെ സ്ഥാപകാംഗം അക്ബർ എസ്. ബാബർ ആണ് 2014ൽ ഇതുസംബന്ധിച്ച് ആദ്യം പരാതി നൽകിയത്. സോഴ്സുകൾ കാണിക്കാതെ വിദേശികളിൽ നിന്ന് വലിയ തുകകൾ പാർട്ടിയുടെ പേരിൽ കൈപ്പറ്റി എന്നാണ് ആരോപണം.
അതേ സമയം ഇലക്ഷൻ കമീഷനെതിരെയുള്ള പ്രതിഷേധങ്ങളിൽ എടുത്ത കേസിനെ തുടർന്ന് ഇമ്രാൻ ഖാനെതിരെ കോടതി നടപടി തുടരുകയാണ് .ഇന്ന് വൈകിട്ട് 5 മണിക്ക് മുൻപായി ഹാജരാകാൻ കോടതി നൽകിയ അന്ത്യ ശാസനം സ്വീകരിച്ച ഇമ്രാൻ ഖാൻ ലാഹോർ ഹൈക്കോടതിയിലേക്ക് പുറപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
Comments