കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിനെ അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത് താലിബാൻ. ചില ശക്തരായ ലോക രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിലെ താലിബാനെ അംഗീകരിക്കുന്നില്ലെന്ന് കരുതി മറ്റ് ലോക രാജ്യങ്ങൾ അവരെ പിന്തുടരേണ്ടതില്ല. കഴിഞ്ഞ ഓഗസ്റ്റ് മുതൽ അന്താരാഷ്ട്ര സമൂഹം ഇസ്ലാമിക് എമിറേറ്റിനെ അംഗീകരിക്കാത്തത് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്, ഇതിനെ തുടർന്നാണ് സബിയുള്ള മുജാഹിദിന്റെ ആഹ്വാനം.
താലിബാനെ അംഗീകരിക്കണെങ്കിൽ അവർ ആദ്യം തീവ്രവാദത്തിനെ എതിർക്കണമെന്നും അവർ ജനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ തയ്യാറാകണമെന്നും രാഷ്ട്രീയ നീരിക്ഷകൻ സയ്യിദ് ജവാദ് സിജാദി പറഞ്ഞു.
സർവ്വകലാശാല വിദ്യാഭ്യാസത്തിൽ സ്ത്രീ പുരുഷ ഭേദം താലിബാൻ കൊണ്ടുവന്നിരുന്നു. പെൺകുട്ടികൾക്ക് പ്രഭാത ക്ലാസുകളും ആൺകുട്ടികൾക്ക് ഉച്ചതിരിഞ്ഞ് ക്ലാസുകളും വേർതിരിക്കുന്നു. അടുത്തിടെ വിദ്യാർത്ഥിനികളുടെ സെക്കൻഡറി വിദ്യാഭ്യാസവും സംഘം നിരോധിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കയാണ് ഇസ്ലാമിക് എമിറേറ്റ് അംഗീകരിക്കണമെന്ന താലിബാന്റെ ആഹ്വാനം എന്നതാണ് ശ്രദ്ധേയം. വിവിധ വിഷയങ്ങളെ തുടർന്ന് ലോക രാജ്യങ്ങൾ താലിബാൻ നിയന്ത്രിക്കുന്ന അഫ്ഗാൻ ഭരണത്തോട് അടുപ്പം കാണിക്കുന്നില്ല. ഇത് മൂലം അഫ്ഗാനിസ്ഥാനിൽ നിരവധി സാമൂഹിക പ്രശ്നങ്ങളും ഉടലെടുത്തിരുന്നു.
Comments