ചണ്ഡീഗഡ്: പഞ്ചാബിൽ എഫ്സിഐ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഓപ്പറേഷൻ കനക്- 2 തുടരുന്നു. മുപ്പതോളം കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്. സ്വാകാര്യ മില്ലുടമകളെയും ധാന്യ മാഫിയയെയും സഹായിക്കുവാനായി നിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങൾ ഫുഡ് കോർപ്പറേഷനിൽ സംഭരിച്ചുവെന്നാണ് കേസ്. രാജ്പുര, പട്യാല, സിർഹിന്ദ്, ഫത്തേഗഡ് സാഹിബ്,മോഗ എന്നിവ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തുന്നു.
ഓപ്പറേഷൻ കനക് 2 -ന്റെ ഭാഗമായി പഞ്ചാബിലെ വിവിധ ജില്ലകളിൽ ധാന്യ വ്യാപാരികൾ, റൈസ് മില്ലുടമകൾ എഫ്സിഐയുടെ നിലവിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തി. ഓരോ വിള സീസണിലും നിലവാരം കുറഞ്ഞ ധാന്യങ്ങൾ ഫുഡ് കോർപറേഷനിൽ സംഭരിക്കുന്നതിനായി ട്രക്കുകളുടെ എണ്ണം നോക്കി കൈക്കൂലി കൈപ്പറ്റിയിട്ടുണ്ട് .ഇതിനെ തുടർന്ന് വിരമിച്ചവർ ഉൾപ്പെടെ എഫ്സിഐ ഉദ്യോഗസ്ഥരുടെ കേന്ദ്രങ്ങളിൽ സിബിഐ മുൻപ് റെയ്ഡ് നടത്തിയിരുന്നു .അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന ഓപ്പറേഷൻ കനക്- 2.
Comments