ന്യൂഡൽഹി : എട്ട് സംസ്ഥാനങ്ങളിലെ ഒന്നിലധികം കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്നറിയിച്ച് എൻഐഎ. ഗുണ്ടാ സംഘങ്ങളും ഭീകരവാദ സംഘങ്ങളും മയക്കുമരുന്ന് മാഫിയകളും തമ്മിലുള്ള നിയമവിരുദ്ധ ഇടപാടുകളെ സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
ഡൽഹി, മഹാരാഷ്‌ട്ര, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലാവും തിരച്ചിൽ നടത്തുകയെന്ന് അധികൃതർ അറിയിച്ചു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെ ഭീകരവിരുദ്ധ നിയമപ്രകാരം സർക്കാർ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. എൻഐഎ പുനരാരംഭിച്ച കേസുകളിലൊന്നിൽ ഇയാൾ പ്രതിയാണ്.
ഡൽഹിയിലും രാജ്യത്തിന്റെ മറ്റ്് പ്രദേശങ്ങളിലുമായി ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി യുവാക്കൾക്ക് പരിശീലനം നൽകുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള ക്രിമിനൽ സംഘങ്ങൾ ഗൂഢാലോചന നടത്തുന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കാൻ എൻഐഎ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി എൻഐഎ കഴിഞ്ഞ വർഷം ഡൽഹി പോലീസീന്റെ പ്രത്യേക സെല്ലിൽ നിന്ന് രണ്ടു കേസുകളിൽ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
Comments